ബൊഗോഡൊ/കൊളംബിയ: കൊളംബിയന്‍ തലസ്ഥാനമായ ബൊളീവിയയില്‍ നിന്ന് മെഡലിന് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഫുട്ബോള്‍ താരങ്ങളുമായി പോയ വിമാനം തകര്‍ന്ന് 76 മരണം. 81 പേരാണ് സ്വകാര്യ വിമാനമായ ലാമിയയില്‍ ഉണ്ടായിരുന്നത്. ബ്രസീല്‍ പ്രാദേശിക ഫുട്ബോള്‍ താരങ്ങളാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
അപകടത്തില്‍ പെട്ട അഞ്ചുപേര്‍ ജീവിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മൂന്നു യാത്രക്കാരെ രക്ഷപ്പെടുത്താന്‍ സാധിച്ചെന്ന് പ്രാദേശിക മേയര്‍ ഫ്രെഡറിക്കോ ഗുട്ടറസ് സ്ഥിരീകരിച്ചു. ഫുട്ബോള്‍ താരങ്ങളും സ്പോര്‍ട്സ് ലേഖകരും, ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
യന്ത്രത്തകരാറിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചയോടെ വിമാനം സഞ്ചാരപഥത്തില്‍ നിന്നും കാണാതാവുകയായിരുന്നു. ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തകരുകയുമായിരുന്നുവെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. മെഡലിനില്‍ നടക്കുന്ന കോപ്പ സുഡാനമേരിക്ക ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ടീം അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ബുധനാഴ്ച അത്ലറ്റിക്കോയ്ക്കെതിരെയുള്ള മത്സരത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ പുറപ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: