മാവൂര്‍: മാവൂര്‍ കല്‍ച്ചിറ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഖണ്ഡനാമ യജ്ഞത്തിന് മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ട്രസ്റ്റിമാരും ചേര്‍ന്ന് അനുമതി നിഷേധിച്ചു. മണ്ഡലകാല ഉത്സവങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ ഭക്തര്‍ വര്‍ഷംതോറും നടത്തിവരാറുള്ള യജ്ഞത്തെയാണ് ദേവസ്വം ബോര്‍ഡ് എതിര്‍ത്തത്. യജ്ഞം നടത്തുന്നതിന് അയ്യപ്പഭക്തര്‍ രേഖാമൂലം അപേക്ഷ നല്‍കിയിരുന്നുവെങ്കിലും യജ്ഞത്തിനെത്തിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ഭക്തര്‍ക്ക് മുന്നില്‍ ക്ഷേത്രത്തിന്റെ പ്രധാന ഗേറ്റും പിന്‍ഭാഗത്തെ ഗേറ്റും അടച്ചിടുകയാണ് ക്ഷേത്രം അധികൃതര്‍ ചെയ്തത്. ക്ഷേത്രദര്‍ശനം നടത്താന്‍ പോലും ഭക്തരെ അനുവദിച്ചില്ല. തുടര്‍ന്ന് ഭക്തര്‍ ക്ഷേത്രപരിസരത്തെ പി.കെ. അബ്ദുള്‍ ഗയര്‍ എന്ന യുവാവിന്റെ ഭൂമിയില്‍ യജ്ഞം നടത്തുകയായിരുന്നു.
ദേവസ്വംബോര്‍ഡിന്റെ അതിക്രമത്തില്‍ ഭക്തര്‍ ശക്തമായി പ്രതിഷേധിച്ചു. ക്ഷേത്ര ഭരണം കിട്ടിയ ട്രസ്റ്റിമാര്‍ ക്ഷേത്രം അടയ്ക്കുന്നതിലും തുറക്കുന്നതിലും സമയനിഷ്ഠ പാലിക്കുന്നില്ലെന്നും ക്ഷേത്ര പ്രവേശനത്തിനായി ക്ഷേത്രം തുറക്കുന്നതും കാത്തു നില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും ഭക്തര്‍ കുറ്റപ്പെടുത്തി.
ദേവസ്വംബോര്‍ഡിന്റെ നടപടി ഭക്തര്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും ക്ഷേത്രാരാധനയുടെ ഭാഗമായുള്ള അഖണ്ഡനാമയജ്ഞത്തിന് അനുമതി നിഷേധിച്ചത് എന്തടിസ്ഥാനത്തിലാണെന്നും ഭക്തര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: