ന്യൂദല്‍ഹി: കൊച്ചി മെട്രോയുടെ യാത്രാ നിരക്കുകള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം. ഏറ്റവും കുറഞ്ഞത് പത്തുരൂപയും പരമാവധി 60 രൂപയുമായിരിക്കും മെട്രോയിലെ നിരക്കുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ നിരക്കുകളില്‍ അന്തിമ തീരുമാനമാകും.
കേന്ദ്രനഗര വികസന സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് യാത്രാ നിരക്കുകള്‍ക്ക് അംഗീകാരം നല്‍കിയത്. ആദ്യത്തെ രണ്ടു സ്റ്റേഷനുകള്‍ക്ക് ഏറ്റവും അടിസ്ഥാന നിരക്കായ പത്തു രൂപ നല്കിയാല് മതിയാകും.
ആകെയുള്ള 22 സ്റ്റേഷനുകളെ ആറു ബാന്‍ഡുകളിലായി തിരിച്ച് നിശ്ചയിച്ച യാത്രാനിരക്കുകളില്‍ 60 രൂപയാണ് പരമാവധി നല്‍കേണ്ടത്.
ആലുവ മുതല്‍ പേട്ട വരെയുള്ള 25 കിലോമീറ്റര്‍ ദൂരത്തിനാണ് 60 രൂപ ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് നിരക്കുകള്‍ അന്തിമമായി തീരുമാനിക്കുമെന്ന് കൊച്ചി മെട്രോ എംഡി ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു. 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. 10 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക് 20 കിലോമീറ്റര്‍ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് നിരക്കുകളുടെ ക്രമീകരിച്ചിരിക്കുന്നത്.
മെട്രോ കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കില്‍ ചെറിയ ഇളവുണ്ടാകും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകള്‍ക്ക് വ്യാപാര സ്ഥാപനങ്ങളുടെ പേരു നല്‍കാനുള്ള പരസ്യ നയത്തിനും ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളുടെ പരിസര നവീകരണത്തിന് നൂറു കോടി രൂപയും ഡയറക്ടര്‍ ബോര്‍ഡ് യോഗം അംനുവദിച്ചിട്ടുമുണ്ട്. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ കൊച്ചി മെട്രോ ഓടിത്തുടങ്ങുമെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: