കൊല്‍ക്കത്ത: വായിലെ അര്‍ബുദ മുറിവുകള്‍ ഭേദമാക്കാന്‍ തേന്‍ ഏറെ ഫലപ്രദമെന്ന് ഖരഗ്പൂര്‍ ഐഐടിയിലെ ശാസ്ത്രജ്ഞര്‍. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവിലാണ് ഇവര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
കെമിക്കല്‍ എന്‍ജീനീയര്‍മാരും ബയോടെക്നോളജിസ്റ്റുകളും ഡോക്ടര്‍മാരും അടങ്ങുന്ന വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധര്‍ സംയുക്തമായി നടത്തിയ ഗവേഷണമാണ് ഫലം കണ്ടിരിക്കുന്നത്. പട്ടും തേനും ചേര്‍ത്ത് തയാറാക്കിയ വസ്തു മുറിവുണക്കുമെന്നാണ് കണ്ടെത്തിയിത്. മുറിവുണക്കുന്നതോടൊപ്പം തന്നെ വീണ്ടും രോഗം വരാതെ സംരക്ഷിക്കാനും ഇതിലൂടെ സാധിക്കുമെന്നും പരീക്ഷണങ്ങളിലൂടെ വ്യക്തമായതായി ഇവര്‍ പറയുന്നു.
മുറിവുണക്കാന്‍ തേനിന് അതുല്യമായ കഴിവുണ്ട്. ഇതിന് പുറമെ തേനിന് അര്‍ബുദത്തെ പ്രതിരോധിക്കാനും ബാക്ടീരിയകളെ തുരത്താനും സാധിക്കും. മൃദുനാനോ സാങ്കേതികത ആശയം വികസിപ്പിച്ചത് ഐഐടി ഖരഗ്പൂരിലെ പ്രൊഫസര്‍ രബിബ്രത മുഖര്‍ജിയാണ്. തേനുപയോഗിക്കുക എന്ന ആശയം ജ്യോതിര്‍മയി ചാറ്റര്ജിയുടേതും.
അര്‍ബുദം ബാധിച്ച പലരെയും ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കുന്നുണ്ട്. രോഗം വന്ന ഭാഗം മുറിച്ച് മാറ്റുന്നതോടെ അവിടെ വലിയ മുറിവുകളുണ്ടാകുന്നു. ഇവിടെ ചില അര്‍ബുദ കോശങ്ങള്‍ അവശേഷിക്കുകയും ചെയ്യും. ഇതിലൂടെ വീണ്ടും അര്‍ബുദം വരാനും സാധ്യതയുണ്ട്. എന്നാല്‍ പുതിയ സാങ്കേതികത ഇതിനെ പ്രതിരോധിക്കുന്നുവെന്ന് ഗവേഷക നന്ദിനി ഭണ്ഡാരു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: