ആലപ്പുഴ: ഈമാസം 12നു നടക്കുന്ന ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍.
10 മുതല്‍ 12 വരെ പ്രദേശത്തെ പോലീസ് സുരക്ഷാസംവിധാനം ശക്തിപ്പെടുത്തും. കെഎസ്ആര് ടിസി തിരുവനന്തപുരം മുതല്‍ ഗുരുവായൂര്‍ വരെയുള്ള വിവിധ ഡിപ്പോകളില്‍ നിന്ന് പ്രതേ്യക സര്‍വീസ് നടത്തും. തലവടി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ താല്‍ക്കാലിക സ്റ്റേഷന് പ്രവര്‍ത്തിപ്പിക്കും. ആലപ്പുഴ, എടത്വ, തിരുവല്ല ഡിപ്പോകളില്‍ നിന്ന് 11, 12 തീയതികളില്‍ രാത്രിയിലുള്‍പ്പടെ പ്രതേ്യക സര്‍വീസുകള്‍ നടത്തും. എടത്വ ഡിപ്പോയില്‍ നിന്ന് ചക്കുളത്തുകാവ് വഴി ആലപ്പുഴ, മുട്ടാര്‍ വഴി ചങ്ങനാശ്ശേരി, എടത്വ-നെടുമുടി എന്നീ പ്രതേ്യക സര്‍വീസുകള്‍ നടത്തും. ആലപ്പുഴയില്‍ നിന്ന് ചമ്പക്കുളം വഴി സര്‍വീസ് നടത്തും.
10 മുതല്‍ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടിയെടുക്കുമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മായ മുകുന്ദന് പറഞ്ഞു. പുളിങ്കുന്ന്, ആലപ്പുഴ, കാവാലം, ലിസിയോ, കിടങ്ങറ ഭാഗങ്ങളില്‍ നിന്ന് പ്രത്യേക ബോട്ട് സര്‍വീസ് നടത്തും. ക്ഷേത്ര പരിസരത്തും തിരുവല്ല, എടത്വ ലൈനിലും എല്ലാ സമയത്തും ശുദ്ധജലം ഉറപ്പാക്കുമെന്നും താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു. പൊങ്കാല ദിവസങ്ങളില്‍ ടാങ്കര്‍ ലോറികളിലും വെള്ളമെത്തിക്കും.
ഫയര്‍ഫോഴ്സ് മൂന്നു യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും. തലവടിയിലെ തെരുവിളക്കുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് തലവടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂപ് പുഷ്പാകരന്‍ അറിയിച്ചു. പൈപ്പ് നന്നാക്കാനുള്ള നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പിനും വാട്ടര്‍ അതോറിറ്റിക്കും കളക്ടര്‍ നിര്‍ദേശം നല്കി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫോഗിങ് നടത്തും. എക്സൈസ് വകുപ്പിന്റെ പ്രതേ്യക സംഘം ഉത്സവകാലത്ത് ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങള്‍ നിരീക്ഷിക്കും. ക്ഷേത്ര പരിസരത്ത് താത്കാലിക ക്ലിനിക്ക് പ്രവര്‍ത്തിക്കും. രണ്ട് ഡോക്ടര്‍മാരുടെ സേവനം മുഴുവന്‍ സമയവും ലഭ്യമാകും. ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും.
തകഴി മുതല്‍ നീരേറ്റുപുറം വരെയുള്ള റോഡില്‍ അറ്റകുറ്റപ്പണി നടത്തിയതായി പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ഉഷാകുമാരി പറഞ്ഞു. ചക്കുളത്തുകാവ്-വ്യാസപുരം റോഡരികിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്കി. സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനവും ഏകോപിപ്പിക്കാന്‍ കുട്ടനാട് തഹസില്‍ദാരെ ചുമതലപ്പെടുത്തി.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂപ് പുഷ്പാകരന്‍, എഡിഎം എം.കെ. കബീര്‍, പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്ശനന്, ഡിവൈഎസ്പി പി.ഡി. ശശി, സബ് കളക്ടര്‍ ഇന്‍ ചാര്‍ജ് മോന്‍സി പി. അലക്സാണ്ടര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. ജമുന വര്‍ഗീസ്, ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ എം.എസ്. സുവി, എക്സൈസ് സിഐ ആര്. ബിജുകുമാര്‍, മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്, കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ സി.എ. ഗോവിന്ദപിള്ള, ചക്കുളത്തുകാവ് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന്‍നായര്‍, വിവിധ വകുപ്പുതല ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: