മാനന്തവാടി : വൈദേശികാധിപത്യത്തിനെതിരെ പടപൊരുതി വീരമൃത്യുവരിച്ച വീരകേരളവര്‍മ്മ പഴശ്ശിരാജയുടെതടക്കമുളള ചരിത്രപുരുഷന്മാരുടെ സ്മാരകങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് വനവാസി വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ പളളിയറ രാമന് ആരോപിച്ചു.വീരപഴശ്ശിതമ്പുരാന്റെ വീരാഹൂതി ദിനത്തോടനുബന്ധിച്ച് മാനന്തവാടിയിലെ പഴശ്ശി സ്മൃതിമണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യത്തെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത പഴശ്ശിരാജാവിന്റെ പടത്തലവനായിരുന്ന എടച്ചന കുങ്കന്റെ സ്മരണകള്‍ നിലനില്‍ക്കുന്ന പുളിഞ്ഞാല്‍ കോട്ടയില്‍ എടച്ചന കുങ്കന് ഉചിതമായ സ്മാരകം പണിയാന്‍ പോലും കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കായിട്ടില്ല. പനമരത്തെ തലക്കല്‍ചന്തു സ്മൃതിമണ്ഡപം ഇന്ന് സാമൂഹ്യവിരുദ്ധരുടെ താവളമായിക്കഴിഞ്ഞു. ഭാരതത്തിനറെ സ്വാതന്ത്രത്തിന് വേണ്ടി ജീവത്യാഗംചെയ്ത ധീരദേശാഭിമാനികളോടുളള സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ദേശസ്നേഹികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പഴശ്ശികുടീരത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനയ്ക്ക് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്, സംസ്ഥാന സംഘടനാസെക്രട്ടറി സി.ബാബു, സംസ്ഥാന സമിതിയംഗം കെ.പ്രഭാകരന്, ജില്ലാജനറല്‍സെക്രട്ടറി സി. കെ.ഉദയന്‍, സംഘടനാ സെക്രട്ടറി വി.ബാലന്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ജി.സുരേഷ്ബാബു എന്നിവര്‍ നേതൃത്വം നല്കി. പുഷ്പാര്‍ച്ചനയ്ക്ക് മുന്നോടിയായി ബൈക്ക് റാലിയുടെ അകമ്പടിയോടെ നടന്ന സ്മൃതിയാത്രയ്ക്ക് താലൂക്ക് കാര്യവാഹ് ശ്രീനിവാസന്,സഹകാര്യവാഹ് പ്രദീപ്കുമാര്‍,ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണന്. ബിജെപി മണ്ലംപ്രസിഡന്റ് കണ്ണന് കണിയാരം. ബിഎംഎസ് ജില്ലാ സെക്രട്ടറി സന്തോഷ് ജി.നായര്‍ തുടങ്ങിയവര്‍ നേതൃത്വംനേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: