കല്‍പ്പറ്റ : ആദിവാസി യുവതികളുടെ കുളിസീന്‍ ദ്യശ്യങ്ങള്‍ പകര്‍ത്തി വ്യാപാരം നടത്തുന്ന മേപ്പാടി പഞ്ചായത്തിലെ എഴാചിറയിലെ മെസ്മ റിസേ ാര്‍ട്ട് നിര്‍ത്തലാക്കണമെന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
കാരാപ്പുഴ പദ്ധതി പ്രദേശത്ത് സ്വന്തമായി താമസിക്കാന്‍ നല്ലൊരു വീടോ, വൈദ്യുതിയോ,കക്കൂസോ, കുടിവെള്ളമോ ഇല്ലാത്ത മുപ്പതോളം കുടുംബങ്ങളിലായി 150 ഓളം പേരാണ് താമസിക്കുന്നത്. ഇവര്‍ പ്രാധമിക ആവശ്യങ്ങള്‍ക്കും കുളിക്കുന്നതിനും പൊതുസ്ഥലത്തെ ആശ്രയിക്കുകയാണ്. ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാതെ സ്വകാര്യ റിസോര്‍ട്ടിന് നഗ്ന ദ്യശ്യങ്ങള്‍ പകര്‍ത്തി ചൂഷണം ചെയ്യുന്നതിന് ഭരണകൂടങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നും ദളിത് പ്രേമം പറയുന്ന എല്‍ ഡിഎഫ് ഭരിക്കുന്ന മുട്ടില്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്റിന്റെ വാര്ഡുകൂടിയാണെന്നുള്ളത് വിരോധാഭാസമാണ്. ഇവരുടെ ദളിത് പ്രേമം കപടമാണെന്നും ഈ റിസോര്ട്ടുകാരനെ സഹായിക്കുന്ന സമീപനമാണ് ഭരണകൂടം സ്വികരിക്കുന്നതെന്നും ബിജെപി മണ്ഡലം കമ്മറ്റി പറഞ്ഞു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആരോട രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ടി.എം.സുബീഷ്, പി.ആര് ബാലക്യഷ്ണന്, കെ അനന്തന്, എം.കെ രാമദാസ് , പി.പി സത്യന് എ രതീഷ് കുമാര്‍, കെ.എം ഹരീന്ദ്രന്‍, എം.പി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: