ന്യൂദല്‍ഹി: വിവാഹ ആവശ്യത്തിന് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏകപക്ഷീയമാണെന്നും ഇളവ് അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
നോട്ട് പിന്‍വലിച്ചത് സര്‍ക്കാരിന്റെ സാമ്പത്തിക നയമായതിനാല്‍ ഇടപെടില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ചില ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും ദുരുപയോഗം ചെയ്യാതിരിക്കാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നോട്ട് റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ ഡിസംബര്‍ രണ്ടിന് സുപ്രീംകോടതി വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: