ആലപ്പുഴ: മയക്കുമരുന്നു ഗുളികകള്‍ വാഹനത്തില്‍ കടത്തി വില്പന നടത്തുന്ന രണ്ടംഗസംഘത്തെ ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റിനര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി.
ചേര്‍ത്തല കോടംതുരുത്ത് എഴുപുന്ന തുണ്ടത്തിച്ചിറയില് ഉണ്ണികൃഷ്ണന് (23), കണയന്നൂര്‍ കുമ്പളം മാടവന ഉദാരത്ത് വീട്ടില്‍ ഫാരിസ്(22) എന്നിവരെയാണ് അമല പബ്ലിക് സ്കൂളിനു സമീപം പിടികൂടിയത്. ഇവരില്‍ നിന്ന് ഡൈസപാം, നൈട്രസെപ്പം ഇനത്തില്‍പ്പെട്ട അതിമാരകമായ മയക്കുമരുന്നിനത്തില്‍പ്പെട്ട അമ്പതു ഗുളികകളാണ് പിടിച്ചെടുത്തത്.
അരൂര്‍, ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളിലെ സ്കൂള്‍ കുട്ടികളില്‍ നിന്നും വന്‍തുക ഇടാക്കിയാണ് ഗുളികകള്‍ വിറ്റിരുന്നത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഗുളികകള്‍ വല്ലത്തോട് ചെറുപുഷ്പം മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങിയതെന്ന് വ്യക്തമായി. രജിസ്ട്രേഡ് ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ ഇവ വില്പന നടത്താന്‍ പാടില്ല. ഈ മെഡിക്കല്‍ ഷോപ്പിന്റെ ലൈസന്‍സ് റദ്ദു ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.
റെയ്ഡില്‍ എക്സൈസ് ഉദ്യോഗസ്ഥരായ എ. കുഞ്ഞുമോന്, ടി. പ്രിയലാല്‍, എ. അജീബ്, ജി. അലക്സാണ്ടര്‍, പി. അനിലാല്‍, വി.ബി. വിപിന്‍, എസ്.ആര്. റഹിം, എം. റെനി, എസ്.എന്‍. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: