മുഹമ്മ: വില്ലന്‍വേഷം ചെയ്ത് ജനങ്ങളില്‍ നിന്ന് വെറുപ്പ് സമ്പാദിച്ച എനിയ്ക്ക് അയ്യപ്പന്റെ പിതാവായ പന്തളം രാജാവായി അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായതായി നടന് ദേവന്. ചീരപ്പന്‍ച്ചിറ അയ്യപ്പന് പഠനകളരിയില്‍ മണ്ഡല വ്രതക്കാല പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്തളം രാജാവായി അഭിനയിച്ചപ്പോള്‍ വന്‍ ജനപിന്തുണയാണ് ലഭിച്ചത്. പാക്കിസ്ഥാന് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ ആത്മശാന്തിയ്ക്കായി പത്ത് മനിറ്റ് പ്രാര്‍ത്ഥനയും നടത്തിയാണ് ദേവന് സംസാരം അവസാനിപ്പിച്ചത്.
പിന്നീട് സംസാരിച്ച നടന് ചേര്‍ത്തല ജയന് ശബരിമലയിലെ സ്ത്രീ പ്രവേശനം അനാവശ്യ വിവാദം സൃഷ്ടിക്കലാണെന്ന് പറഞ്ഞു. നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ അതേപടി പിന്തുടരുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.കെ. ശശിധരപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. കളരി പരിരക്ഷകനായ മാധവ ബാലസുബ്രഹ്മണ്യം സ്വാഗതവും വിനായകന് ശാന്തി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: