ചേര്‍ത്തല: കള്ളപ്പണം കൈമാറ്റത്തിനിടെ മര്‍ദിച്ചു പണം തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി പോലീസ് പിടിയിലായതായി സൂചന. പ്രദേശവാസികളായ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം നേരത്തെ പിടിയിലായ നാല് പ്രതികളെ കണിച്ചുകുളങ്ങര മാര്‍ക്കറ്റിന് സമീപം അക്രമം നടന്ന വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇവരുടെ വീടുകളില്‍ നിന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. കഞ്ഞിക്കുഴി എസ്എന്‍ പുരം നികര്‍ത്തില്‍ വീട്ടില്‍ കെ.ദീപു(21), വനസ്വര്‍ഗം പള്ളിക്ക് സമീപം വനസ്വര്‍ഗം വെളി വീട്ടില്‍ ടി.ടിന്‍സോ(23), കണിച്ചുകുളങ്ങര തളിയനാട്ട് വീട്ടില്‍ എ.അമല്‍ജിത്(21), ചേര്‍ത്തല തെക്ക് കമ്പിയകത്ത് വീട്ടില്‍ എസ്.സന്ദു(21) എന്നിവരുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. റിമാന്‍ഡിലുള്ള പ്രതികളെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആവശ്യപ്പെട്ടതിന് പ്രകാരമാണ് കോടതി നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കിയത്.
കഴിഞ്ഞ 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹാവശ്യത്തിന് പണം ആവശ്യമുണ്ടെന്നും പുതിയ ആറരലക്ഷം രൂപ നല്കിയാല് പകരം അസാധുവായ ഏഴര ലക്ഷം രൂപ നല്‍കാമെന്ന വ്യവസ്ഥയില്‍ പണവുമായി എത്തിയ മണ്ണഞ്ചേരി സ്വദേശി രജീഷിനെയും സുഹൃത്ത് ബോബസിനെയും ആക്രമിച്ച് പണം തട്ടിയെടുത്തതായാണ് കേസ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: