മറയൂര്‍: അനധികൃതമായി അരി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ അരി ഗോഡൗണില്‍ പോലീസ് പരിശോധന നടത്തി. മറയൂര്‍ ബാബുനഗറില്‍ പ്രവര്‍ത്തിക്കുന്ന റ്റി.വി.ജെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് മറയൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. കള്ളപ്പണം വെളുപ്പിക്കാന്‍ അരിവാങ്ങി സൂക്ഷിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം റെയ്ഡ് നടത്തിയത്. അരിയുടെ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും തിരിമറി കണ്ടെത്തിയാല്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുമെന്നും മൂന്നാര്‍ സി.ഐ പറഞ്ഞു. നിലവില്‍ 1500ലധികം ചാക്ക് അരി സ്റ്റോക്കുള്ളതായാണ് വിവരം. ഇതിന്റെ കൃത്യമായ രേഖകള്‍ ഇന്ന് പരിശോധിച്ച ശേഷം മാത്രമെ തുടര്‍ന്ന് നടപടികളുണ്ടാകു എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: