കണ്ണൂര്‍: പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാനദിനാചരണം യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തലശ്ശേരിയില്‍ നടക്കും. രാവിലെ 8 മണിക്ക് പാനൂര്‍ മാക്കൂല്‍ പീടികയിലുള്ള കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തില്‍ സാംഘിക്ക് നടക്കും.
ഉച്ചക്ക് 3 മണിക്ക് തലശ്ശേരി ചിറക്കര ഹൈസ്കൂള്‍ പരിസരത്തു നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ‘ഭീകരവാദത്തിനും മാര്‍ക്സിസ്റ്റ് അക്രമത്തിനുമെതിരെ ഉണരൂ കേരളമേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് പൊതുസമ്മേളനം നടക്കും. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ അധ്യക്ഷത വഹിക്കും. യുവമോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷന്‍ അനുരാഗ് സിംഗ് ഠാക്കൂര്‍ എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ് ബാബു, സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ.വിനോദ് കുമാര്‍, അഡ്വ.വി.രത്നാകരന് എന്നിവര്‍ സംബന്ധിക്കും. കണ്ണൂര്‍ ജില്ലയില്‍ വീരമൃത്യു വരിച്ച ബലിദാനികളുടെ പ്രത്യകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി പൊതുസമ്മേളനം ആരംഭിക്കും.
കൂത്തുപറമ്പ്, പേരാവൂര്‍, മട്ടന്നൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചിറക്കരയില്‍ പ്രവര്‍ത്തകരെ ഇറക്കി ടൗണ്‍ഹാള്‍ റോഡിലും കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിന് മുന്‍വശവും പാനൂര്‍, മാഹി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കീഴന്തിമുക്കില്‍ പ്രവര്‍ത്തകരെ ഇറക്കി ബിജെപി ഓഫീസിന് മുന്‍വശത്തുള്ള മലബാര്‍ ഗ്രൗണ്ടിലും കണ്ണൂര്‍, അഴീക്കോട്, ഇരിക്കൂര്‍, കല്യാശ്ശേരി, പയ്യന്നൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വീനസ് ജംഗ്ഷന് വഴി കൊടുവള്ളി റെയില്‍വേ സ്റ്റേഷന് റോഡ് വഴി ടൗണ്‍ഹാള്‍ പരിസരത്ത് പ്രവര്‍ത്തകരെ ഇറക്കി സ്റ്റേഡിയം കോര്‍ണറില്‍ പാര്‍ക്ക് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: