സോളാപ്പൂര്‍: മൂന്നു ദിവസം മുന്‍പാണ് അവര്‍ യാത്ര പറഞ്ഞ് കശ്മീരിലേക്ക് മടങ്ങിയത്. ഒരു മാസത്തെ അവധിയായിരുന്നു. മഹാരാഷ്ട്രയിലെ സോളാപ്പൂരിലെ പാന്ധര്പ്പൂരിലെ വീട്ടിലിരുന്ന് പറയുകയാണ് മേജര്‍ കുനാല്‍ മന്നദീര് ഗോസാവിയുടെ അച്ഛന് മുന്നഗീര് ഗോസാവി.
32 വയസുള്ള മകനും ഭാര്യ ഉമയും മൂന്നു വയസുള്ള മകള്‍ ഉമംഗും ജമ്മുവിലേക്ക് നവംബര്‍ 26നാണ് പോയത്. തിങ്കളാഴ്ച അവന് ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കമാന്‍ഡിങ്ങ് ഓഫീസറുടെ ഫോണ്‍കോള്‍ വന്നത്. ഞങ്ങള്‍ ആകെത്തകര്‍ന്നുപോയി അവന്റെ മരണത്തില്‍ വലിയ വേദനയുണ്ട്.പക്ഷെ അവന് രാജ്യത്തിനു വേണ്ടി പോരാടിയാണ് മരിച്ചത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.
മുന്നഗീര് പറഞ്ഞു. അവര്‍ രാജ്യത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ചു. അവന് സൈന്യത്തില്‍ ചേരാനായിരുന്നു കുട്ടിക്കാലത്തേ താല്‍പ്പര്യം. ഞങ്ങള്‍ അതിനെ എതിര്‍ത്തിരുന്നുമില്ല.
നഗ്രോതയില്‍ കരസേനാ കേന്ദ്രത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മേജര്‍ മുന്നദീര് അടക്കം രണ്ടു സൈനിക ഉദ്യോഗസ്ഥരും അഞ്ചു സൈനികരുമാണ് വീരമൃത്യുവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: