തിരുവനന്തപുരം: കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കുമേല്‍ റിസര്‍വ് ബാങ്കിന്റെ പൂര്‍ണനിയന്ത്രണം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആ ആവശ്യം ജനായത്ത രീതിക്ക് എതിരാണെന്നും അംഗീകരിക്കാനാകില്ലെന്നും പിണറായി വ്യക്തമാക്കി.
തിരുവനന്തപുരത്ത് സഹകരണബാങ്കുകളുടെ പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സഹകരണബാങ്കുകള്‍ പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ല. സഹകരണ മേഖലയുടെ പ്രവര്‍ത്തനം സുതാര്യമാണ്. ഇവിടെ കള്ളപ്പണമില്ല. ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം. ആര്‍ബിഐക്കും എന്‍ഫോഴ്സ്മെന്റിനും പരിശോധിക്കാം. സഹകരണ ബാങ്കുകളെ സംരക്ഷിക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.
ചട്ടങ്ങളില്‍ ഇളവു വരുത്തുന്നതിന് മറ്റു സംസ്ഥാനങ്ങള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ പരിശോധിക്കാം. ജില്ലാ ബാങ്കുകളെ സഹായിക്കാന്‍ സംസ്ഥാന ബാങ്കുകള്‍ തയ്യാറാകണം. നിക്ഷേപങ്ങള്‍ പിന്‍വലിച്ചും പണം നല്‍കിയും സഹായിക്കണം. നബാര്‍ഡും സഹകരണമേഖലയ്ക്ക് ആവശ്യമായ സഹായം നല്‍കണം. സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ ബാങ്കുകളെ തമ്മില്‍ ബന്ധിപ്പിച്ച് കോര്‍ബാങ്കിംഗ് കൊണ്ടുവരും. ഇതിന് ഏകീകൃത രൂപം ഉണ്ടാക്കാനായി നബാര്‍ഡുമായി ചേര്‍ന്ന് പദ്ധതി ആവിഷ്കരിക്കും. അതിന് മികച്ച സോഫ്റ്റ് വെയര്‍ ഘടിപ്പിക്കണം. അത്തരം കാര്യങ്ങള്‍ സഹകരണമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി തീരുമാനിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: