കാക്കനാട്: 200 സിസിക്ക് മുകളിലുള്ള സൂപ്പര്‍ ബൈക്ക് ഉപയോഗിക്കുന്ന യുവാക്കള്‍ക്കായി മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശീലനം.ആദ്യഘട്ടം 100 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഈ മാസം 31നുള്ളില്‍ ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയാക്കും. 200 സിസിക്ക് മുകളിലുള്ള എല്ലാ സൂപ്പര്‍ ബൈക്കുകളുടേയും അഞ്ചുവര്‍ഷത്തിനുള്ളില്‍ വിശദവിവരങ്ങള്‍ ഉടമകള്‍ ആര്‍ടി ഓഫീസില്‍ നല്‍കണം. ജില്ലയില്‍ 4000 ഓളം സൂപ്പര്‍ ബൈക്കുകള്‍ ഉണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ കണക്ക്. അനധികൃതമായി രൂപം മാറ്റം ചെയ്യുന്ന ബൈക്കുകള്‍ സര്‍വ്വീസ് നടത്താന്‍ പാടില്ല. ഇത് പാലിക്കാതെ വന്നാല്‍ വിതരണ കമ്പനികള്‍ക്കെതിരെ കേസെടുക്കും.
350 സിസിക്ക് മുകളില്‍ ബൈക്ക് ഉപയോഗിച്ചുണ്ടായതിന്റെ അപകടവിവരങ്ങള്‍ ഉണ്ടെങ്കില്‍ അതും ഏല്പിക്കണം. മോട്ടോര്‍ വാഹനവകുപ്പ്, പോലീസ് എന്നിവര്‍ ചേര്‍ന്ന് പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കാര്യം ആലോചനയിലുണ്ട്. കളക്ടറുടെ നിര്‍ദേശ പ്രകാരം ആര്‍ടിഒ പി.എച്ച്. സാദിഖ് അലിയുടെ നേതൃത്വത്തിലാണ് സൂപ്പര്‍ ബൈക്കുകള്‍ അപകടം കുറയ്ക്കാനുള്ള ആലോചന നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: