ന്യൂദല്‍ഹി:ദല്‍ഹിയടക്കമുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നു പേര് മരിച്ചു. ദല്‍ഹി യമുന എക്സ്പ്രസ് പാതയില്‍ 12 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇവിടെ ഒരാളാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ ഓട്ടോയും ട്രക്കും കൂട്ടിയിടിച്ചാണ് രണ്ടു പേര് മരിച്ചത്.
കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ദല്‍ഹിയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മൂടല്‍ മഞ്ഞ് കനത്തതിനാല്‍ ദൂരക്കാഴ്ച 50 മീറ്ററില്‍ താഴെ ആയതാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചത്.പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയതിനെ തുടര്‍ന്ന് നിരവധി വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തു
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും താറുമാറായി. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: