വടകര: വടകര അസംബ്ലി മണ്ഡലത്തില്‍ റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നതിനായി 137 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി സി.കെ. നാണു എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെന്‍ട്രല്‍ റോഡ് ഫണ്ട് പ്രകാരം ചോറോട് മാങ്ങാട്ട്പാറ ഓര്‍ക്കാട്ടേരി കുന്നുമ്മക്കര കുഞ്ഞിപ്പള്ളി മോന്താല്‍ കടവ് റോഡിന് 20 കോടി രൂപയും, മുട്ടുങ്ങല്‍ പക്രന്തളം റോഡിന് നാല്പ്പത്തിയോന്നരക്കൊടി രൂപയും, മൂരാട് പാലം പുനര്‍ നിര്‍മ്മാണത്തിനായി 50 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. തുരുത്തിമുക്ക് കിടഞ്ഞിപ്പലം ബൈ മോഡല്‍ റോഡ് നിര്‍മ്മാണത്തിനായ് 25 കോടി, വെള്ളികുളങ്ങര കണ്ണൂക്കര മാടാക്കര റോഡിന് മൂന്ന് കോടി, ഒന്തം റോഡ് മേല്‍പ്പാലം സാന്റ്ബാങ്ക്സ് റോഡ് അഞ്ച് കോടി, മാക്കൂല്‍ പീടിക ചല്ലുവയല് റോഡ് ഒരു കോടി, റവന്യു ടവര്‍ നിര്‍മ്മാണത്തിന് 8 കോടി, റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായ് ഒരു കോടിയുമാണ് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്ന് അനുവദിച്ചത്.
എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒഞ്ചിയം പഞ്ചായത്തിലെ കൊറ്റൊത്ത് കട്ടിംഗ് റോഡിന് 25 ലക്ഷം, ചെറിയ പറമ്പത്ത് മടപ്പള്ളി ഹൈസ്കൂള്‍ ട്രാന്സ്ഫോമാര് മുക്ക് റോഡിന് 15 ലക്ഷം, വടകര നഗര പരിധിയിലെ കൈനോളി മുക്ക് മുച്ചിലോട്ട് താഴക്കുനി റോഡിന് 10 ലക്ഷം, അക്ലോത്ത് നട അരകുളങ്ങര റോഡിന് 25 ലക്ഷം, നടോല്പ്പീടിക വണ്ണാത്തി ഗേറ്റ് റോഡിനു 25 ലക്ഷം, ചോറോട് പഞ്ചായത്തിലെ നെല്ലിയങ്കര റോഡിന് പത്ത് ലക്ഷം, മുല്ലെരിപ്പാലം റോഡിനു 15 ലക്ഷം. റാണി മില്‍സ് പൈപ്പ് ലയിന്‍ റോഡിന് 25 ലക്ഷം, ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരി ബസ്സ്സ്റ്റോപ്പ് ഒഞ്ചിയം പാലം റോഡിന് 50 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. പൂഴിത്തല മുതല്‍ അഴിത്തല വരെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ 50 മീറ്റര്‍ വീതിയില്‍ തീരദേശ റോഡ് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കും. ദേശീയ പാതയടക്കം 19 റോഡുകളിലെ കുഴിയടക്കാന്‍ ടെണ്ടര്‍ വിളിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തെയ്യാറാകുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: