കൊച്ചി: യുവ വ്യവസായിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ സിപിഎം നേതാവും കളമശേരി മുന്‍ ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. കേസിന്റെ അന്വേഷണത്തില്‍ സക്കീറിന്റെ കസ്റ്റഡി അനിവാര്യമാണെന്നും മാത്രമല്ല പ്രതിയുടെ പേരിലുളള ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുമ്പോള്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സക്കീറിന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. നേരത്തെ കീഴ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സക്കീര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ പ്രതിയായ ശേഷം മൂന്ന് ആഴ്ചയോളം ഒളിവിലായിരുന്ന സക്കീര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പോലീസില്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയെയും സര്‍ക്കാര്‍ ശക്തമായി കോടതിയില്‍ എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: