റിയാദ്: എണ്ണയുല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നുതുടങ്ങി. എണ്ണയുല്‍പ്പാദനം ദിവസം 12 ലക്ഷം ബാരല്‍ വച്ച് കുറയ്ക്കാനാണ് തീരുമാനം.
സൗദി അറേബ്യ, ഇറാന്, ഇറാഖ് എന്നിവയടക്കം എണ്ണ കയറ്റുമതി ചെയ്യുന്ന 13 രാജ്യങ്ങളുടെ സംഘടനയാണ് ഒപെക്. ഈ രാജ്യങ്ങളെല്ലാം കൂടി പ്രതിദിനം 337 ലക്ഷം വീപ്പ എണ്ണയാണ് ഉല്പ്പാദിപ്പിക്കുനത്. ഇത് 325 ലക്ഷം വീപ്പയായി കുറയ്ക്കും. രണ്ടു വര്‍ഷം മുമ്പ് എണ്ണവില കുത്തനെ ഇടിഞ്ഞെങ്കിലും ഒപെക് രാജ്യങ്ങള്‍ വില കൂട്ടാതെ പിടിച്ചു നില്‍ക്കുകയായിരുന്നു. ഇത് പലരാജ്യങ്ങളെയും സാമ്പത്തികമായി തകര്‍ക്കുകയും ചെയ്തിരുന്നു.
ഉല്പാദനം കുറച്ച് ലഭ്യത ഇടിച്ചതോടെ എണ്ണ വില ഉയര്‍ന്നുതുടങ്ങി. ഇന്നലെ മാത്രം വില ഒന്‍പതു ശതമാനമാണ് കൂടിയത്. അസംസ്കൃത എണ്ണ ഒരു വീപ്പക്ക് 46 ഡോളറാ(3143 രൂപ) യിരുന്നത് ഇന്നലെ 51 ഡോളറായി( 3484 രൂപ) ഉയര്‍ന്നു. വില വരും ദിവസങ്ങളില്‍ വീണ്ടും ഉയരുമെന്നാണ് സൂചന.
വിയന്നയില്‍ ബുധനാഴ്ച ചേര്‍ന്ന ഒപെക് യോഗമാണ് ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. സൗദി, ഇറാന്, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് ഉല്പാദനം കൂടുതല്‍ കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: