മങ്കൊമ്പ്: കായല്‍ മേഖലയിലേക്കുള്ള നൂറുകണക്കിനു യാത്രക്കാര്‍ ആശ്രയിച്ചിരുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടു സര്‍വീസ് നിലച്ചിട്ട് ആഴ്ചകള്‍, പ്രതിഷേധം വ്യാപകം. കിടങ്ങറയില്‍ നിന്നും രാവിലെ പുറപ്പെടുന്ന എച്ച് ബ്ലോക്ക ചേക്കാത്തറ ബോട്ടാണ് പുഞ്ചകൃഷി സീസണ് ആരംഭിച്ച് ഒരുമാസമായിട്ടും സര്‍വീസ് നടത്താത്തത്്.
നേരത്തെ കാവാലം സ്റ്റേഷനില്‍ നിന്നുമാണ് ഈ സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ചങ്ങനാശേരി സ്റ്റേഷനാണ് സര്‍വീസ് നടത്തിയത്. റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബോട്ട മറ്റ് സ്ഥലങ്ങളിലേക്കു കൊണ്ടുപോയതാണ് സര്‍വീസ് മുടങ്ങാന്‍ കാരണമെന്നാണ് ആക്ഷേപം. ആറായിരം, രാമരാജപുരം, പഴേപതിനാലായിരം, ഇരുപത്തിനാലായിരം, ഡി ബ്ലോക്ക് തുടങ്ങിയ കായലുകളിലേക്കുള്ള കര്‍ഷകരാണ് പ്രധാനമായും സര്‍വീസിനെ ആശ്രയിച്ചിരുന്നത്.
രാവിലെ ആറരയ്ക്കു കിടങ്ങറയില്‍ നിന്നും പുറപ്പടുന്ന ബോട്ടിനെ ആശ്രയിച്ചാണ് കൃഷിപ്പണികള്‍ക്കായി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും യാത്രചെയ്തിരുന്നത്. കായല്‍മേഖലകളില്‍ പുഞ്ചകൃഷിക്കുള്ള നിലമൊരുക്കല്‍ ജോലികള്‍ ആരംഭിച്ചിട്ടു ഒരു മാസം പിന്നിടുന്നു. പലയിടങ്ങളിലും വിത പൂര്‍ത്തിയായിക്കഴിഞ്ഞു.
ബോട്ടില്ലാത്തതിനാല്‍ കിലോമീറ്ററുകളോളം ദൂരം കാല്‍നടയായിട്ടാണ് കായലുകളിലേക്കു പോയിരുന്നത്. വന്‍കിട കര്‍ഷകര്‍ യന്ത്രവത്കൃത വള്ളങ്ങളിലും ബോട്ടുകളിലുമാണ് കൃഷിയാവശ്യങ്ങള്‍ക്കായി പോകുന്നത്. അഞ്ഞൂറോളം മിച്ചഭൂമി കര്‍ഷകരാണ് പുളിങ്കുന്ന്, കാവാലം, വെളിയനാട് നീലംപേരൂര്‍ പ്രദേശങ്ങളിലായുള്ളത്.
കായല്‍ നിലങ്ങളിലേക്കു പോകാനുള്ള ഏക ആശ്രയമായിരുന്നു ബോട്ട സര്‍വീസ്. കര്‍ഷകത്തൊഴിലാളികളും സര്‍വീസിനെ കൂടുതലായി ആശ്രയിച്ചിരുന്നു. സര്‍വീസ് നിലച്ചതോടെ ഇവരുടെ തൊഴില്‍ സാധ്യതകളും അടഞ്ഞിരിക്കുകയാണ്. കായലില്‍ നിന്നും തിരികെയുള്ള സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. സര്‍വീസ് നിലച്ചതോടെ വിദ്യാര്ത്തികളും ദുരിതത്തിലായിരിക്കുകയാണ്.
സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട നിരവധി തവണ അധികൃതര്‍ക്ക പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലന്ന കര്‍ഷകരും, തൊഴിലാഴികളും പറയുന്നു. പുഞ്ചകൃഷി പുരോഗമിക്കുമ്പോള്‍ യാത്രകാകരുടെ എണ്ണം വര്‍ത്ഥിക്കും. കൃഷി സീസണില്‍ തിങ്ങിനിറയെ യാത്രക്കാരുമായാണ് ബോട്ടു സര്‍വീസ് നടത്തിയിരുന്നത്.
ലാഭകരമായിരുന്നിട്ടും സര്‍വീസ് തുടര്‍ന്ന് നടത്താതിരിക്കുന്നത് കാര്ഷികമേഖലയിലുള്ളവരോടുള്ള അവഗണനയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: