ആലപ്പുഴ: മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ കേരള സമൂഹത്തെ ഉടച്ചുവാര്‍ക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തുടക്കമിടുന്ന സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് ‘വിമുക്തി’ യുടെ ജില്ലാതല സംഘാടക സമിതിയായി.
പരമാവധി ജനകീയ ഇടപെടല്‍ സാധ്യമാക്കി ലഹരി വിരുദ്ധ പദ്ധതി വന്‍ വിജയമാക്കി മാറ്റണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച െമന്ത്രി ജി. സുധാകരന് പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും കൂടുതലായി മദ്യ വിരുദ്ധ പരിപാടികളില്‍ പങ്കാളികളാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാന-ജില്ലാതല സമിതി കൂടാതെ തദ്ദേശ സ്വയംഭരണ തലത്തില്‍ വാര്‍ഡ് തലം വരെ കമ്മറ്റികള്‍ പ്രവര്‍ത്തിക്കും.
വാര്‍ഡ്തല സമിതിയുടെ കണ്‍വീനര്‍ വാര്‍ഡ് മെമ്പര്‍ ആണ്. മദ്യത്തിനെതിരെ സ്കൂള്‍, കോളജ്, വിദ്യാഭ്യാസ സ്ഥാപനതല പ്രവര്‍ത്തനങ്ങള്‍, വിവര വ്യാപന സംവിധാനങ്ങള്‍, മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുതുടങ്ങിയവരെ തിരുത്തല്‍ പ്രക്രിയ, നിയമവിരുദ്ധ ലഹരി ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വിതരണവും ഇല്ലാതാക്കല്‍, പുനരധിവാസം എന്നിവ മിഷന്റെ കീഴില്‍ നടക്കും.
എസ്പിസി, സ്കൂള്‍ – കോളജ് ലഹരി വിരുദ്ധ ക്ലബ്ബുകള്‍, എന്‍എസ്എസ്, കുടുംബശ്രീ ലൈബ്രറി കൗണ്‍സില്‍, മദ്യ വര്‍ജ്ജന സമിതികള്‍ പോലുള്ള സന്നദ്ധ സംഘടനകള്‍ എന്നിവയെ മിഷന്റെ ഭാഗമായി അണിനിരത്തും. വാര്‍ഡ്, പഞ്ചായത്ത്, നഗരസഭാതല യോഗം വിളിച്ച് ഡിസംബര്‍ ആദ്യം തന്നെ കമ്മറ്റികള്‍ രൂപവത്കരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: