കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിക്കാന്‍ ഗൂഢാലോചനയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ്. ബംഗാള്‍ നഗരവികസന മന്ത്രി ഫിറാദ് ഹക്കീമാണ് ആരോപണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞദിവസം, മമത സഞ്ചരിച്ച വിമാനത്തിന് കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കുന്നത് വൈകിയിരുന്നു. ബുധനാഴ്ച രാത്രി ഏഴരയ്ക്ക് പാട്നയില്‍ നിന്ന് പുറപ്പെട്ട വിമാനം എട്ടരയ്ക്ക് കൊല്‍ക്കത്തയില്‍ ഇറങ്ങേണ്ടതായിരുന്നു. ഇന്ധനം കുറവാണെന്നും എത്രയും പെട്ടെന്ന് ലാന്‍ഡിങ്ങിനുള്ള അനുമതി നല്‍കണമെന്നും പൈലറ്റ് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, അരമണിക്കൂറിനു ശേഷം മാത്രമാണ് ഇറങ്ങാന്‍ പൈലറ്റിനു അനുമതി ലഭിച്ചത്.
എയര്‍ ട്രാഫിക് അധികൃതരുടെ ഈ നടപടി മമതയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഫിറാദ് ഹക്കീമിന്റെ വാദം. അതേസമയം ഫിറാദ് ഹക്കീമിന്റെ ആരോപണങ്ങളെ വിമാനത്താവള അധികൃതര്‍ തള്ളി. ലാന്‍ഡിങ് അനുമതി വൈകിപ്പിച്ചത് സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണെന്നും ഇത്തരം സംഭവങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടൊണ്ടന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: