മാവേലിക്കര: ഉപജില്ലാ കലോത്സവത്തില്‍ അപ്രധാന സ്ഥാനം നല്കി ദളിതയായ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സനെ അപമാനിച്ചു. സംഭവത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ശക്തമായി പ്രതിഷേധിച്ചപ്പോള്‍ സമ്മാനദാനം നടത്തുന്നതിന് നിശ്ചയിച്ച് പ്രശ്നം പരിഹരിച്ചെങ്കിലും കലോത്സവത്തിന്റെ നോട്ടീസ് ഇറക്കിയപ്പോള്‍ വീണ്ടും അവഗണന. കലോത്സവത്തിന്റെ സമാപനസമ്മേളനത്തില്‍ സമ്മാനദാനം നിര്‍വ്വഹിക്കുന്ന വ്യക്തിയുടെ പേര് പ്രോട്ടോകോള്‍ ലംഘിച്ചു അവസാനമായി രേഖപ്പെടുത്തിയാണ് അപമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാവേലിക്കരയില്‍ നടന്ന ഉപജില്ലാ കലോത്സവത്തിന്റെ സമാപനചടങ്ങില്‍ നഗരസഭ പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെ അദ്ധ്യക്ഷനാക്കി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സനെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. അന്നും ബിജെപിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് എഇഒ ഇടപെട്ട് ചടങ്ങിന് അവസാന നിമിഷം മാറ്റം വരുത്തുകയായിരുന്നു.
ഒരു വ്യക്തിയെ തുടര്‍ച്ചയായി രണ്ട് വര്‍ഷവും ഒരേ വേദിയില്‍ അപമാനിക്കാന്‍ ശ്രമിച്ചത് മനപൂര്‍വ്വമാണെന്നും മാവേലിക്കര നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ദളിത് വിഭാഗത്തില്‍പ്പെട്ട വനിത ആയതിനാല്‍ സിപിഎമ്മിന്റെ അസഹിഷ്ണുതയുടെ ഭാഗമായാണ് ഈ അവഗണനയെന്നും ബിജെപി കുറ്റപ്പെടുത്തി. സംഭവത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാതായി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്. രാജേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: