ചെറുതോണി: മാലിന്യത്തില്‍ മുങ്ങുകയാണ് ചെറുതോണിപ്പുഴ. മാലിന്യം നിക്ഷേപിക്കുന്നതിനായി പഞ്ചായത്ത് അധികൃതര്‍ വെയ്സ്റ്റ് ബിന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു വിഭാഗം വ്യാപാരികള്‍ മാലിന്യം പുഴയില്‍ നിക്ഷേപിക്കുന്നതാണ് പുഴ മലിനമാകാന്‍ കാരണം. ടൗണിന് മദ്ധ്യഭാഗത്തുകൂടി ഒഴുകുന്ന തോട്ടിലും വ്യാപകമായി മാലിന്യം നിക്ഷേപിക്കപ്പെടുന്നുണ്ട്. പച്ചക്കറി, മീന്‍ മാലിന്യങ്ങളും ചില വ്യാപാരസ്ഥാപനങ്ങളില്നിന്നുള്ള മാലിനജലവും, ഓടവെള്ളവും തോട്ടിലേക്കാണ് തിരിച്ച് വിട്ടിരിക്കുന്നത്. പെരിയാറിന്റെ കൈവഴിയാണ് ചെറുതോണിപ്പുഴ. ചെറുതോണി, വെള്ളക്കയം, തടിയമ്പാട്, കരിമ്പന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളമുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ക്കായി ഈ പുഴയെ ആശ്രയിക്കുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അസംസ്കൃത മാലിന്യങ്ങളുടെ സ്ഥിരം നിക്ഷേപകേന്ദ്രമായി പുഴ മാറിയിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് വിവിധ എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ പുഴ മാലിന്യമുക്തമാക്കിയെങ്കിലും, വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ജനങ്ങളുടെ സ്ഥിരം മാലിന്യ നിക്ഷേപം ഇപ്പോഴും തുടര്‍ന്ന് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: