കട്ടക്ക്: ഒന്നാം ഇന്നിങ്ങ്സില്‍ ലീഡ് വഴങ്ങിയിട്ടും ത്രിപുരക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം ജയത്തിലേക്ക്. ഒരു ദിവസവും പത്തുവിക്കറ്റും ബാക്കിനില്‍ക്കേ കേരളത്തിന് ജയിക്കാന്‍ വേണ്ടത് 66 റണ്‍സ്.
മൂന്നാം ദിനത്തെ കൡനിര്‍ത്തുമ്പോള്‍ കേരളം വിക്കറ്റ് നഷ്ടപ്പെടാതെ 117 റണ്‍സ് എന്ന നിലയില്‍. ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീന് (80) ഭവിന് താക്കര്‍ 37 റണ്‍സുമായും ക്രീസില്‍. ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങിയ ശേഷമാണ് കേരളത്തിന്റെ തിരിച്ചുവരവ്. ഈ മത്സരം ജയിച്ചാല്‍ മാത്രമേ കേരളത്തിന് എലൈറ്റ് ഗ്രൂപ്പ് പ്രതീക്ഷ നിലനിര്‍ത്താനാകൂ. സ്കോര്‍ ചുരുക്കത്തില്‍: ത്രിപുര 213, 162, കേരളം: 193, വിക്കറ്റ് നഷ്ടം കൂടാതെ 117.
മൂന്നാം ദിനമായ ഇന്നലെ വിക്കറ്റ് നഷ്ടപ്പെടാതെ 17 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്ങ്സ് പുനരാരംഭിച്ച ത്രിപുരയെ 162 റണ്‍സിന് കേരള ബൗളര്‍മാര്‍ എറിഞ്ഞിട്ടു. 54 റണ്‍സെടുത്ത സമിത് പട്ടേല്‍ മാത്രമാണ് മികച്ച ബാറ്റിങ്ങ് നടത്തിയത്. സ്കോര്‍ബോര്‍ഡില്‍ 42 റണ്‍സ് ഉള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായ അവര്‍ക്ക് 120 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. പട്ടേലുള്‍പ്പെടെ ത്രിപുര നിരയില്‍ രണ്ടക്കം കടക്കാനായത് അഞ്ചു പേര്‍ക്ക് മാത്രം.
7.1 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രന്, 14 ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ഇക്ബാല്‍ അബ്ദുള്ള എന്നിവരാണ് ത്രിപുരയെ തകര്‍ത്തത്. സന്ദീപ് വാര്യര്‍, ബാസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
രണ്ടാം ഇന്നിങ്സില്‍ ത്രിപുര പതറിയ അതേ പിച്ചില്‍ കേരളത്തിന്റെ ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചതോടെയാണ് കേരളം ജയത്തിനടുത്തെത്തിയിരിക്കുന്നത്.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ മുഹമ്മദ് അസ്ഹറുദ്ദീന് 98 പന്തുകളില്‍ നിന്ന് 14 ബീണ്ടറികളോടെയാണ് 80 റണ്‍സെടുത്തു നില്‍ക്കുന്നത്. ആദ്യ ഇന്നിങ്സില്‍ 40 റണ്‍സെടുത്ത അസ്ഹറുദ്ദീനായിരുന്നു കേരളത്തിന്റെ ടോപ് സ്കോറര്‍. 76 പന്തുകള്‍ നേരിട്ട താക്കര്‍, ആറു ബൗണ്ടറികളോടെയാണ് 37 റണ്‍സെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: