മഡ്ഗാവ്: അപ്രസക്തമായ മത്സരത്തില്‍ എഫ്സി ഗോവക്ക് ജയം. ഇന്നലെ ഗോള്‍മഴയില്‍ മുങ്ങിയ പോരാട്ടത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ചെന്നൈയിന് എഫ്സിയെ അവര്‍ കീഴടക്കി. രണ്ട് ടീമുകളും സെമികാണാതെ പുറത്തായതിനാല്‍ ആശ്വാസ ജയമായിരുന്നു അവരുടെ ലക്ഷ്യം. കളി തുടങ്ങി 28 മിനിറ്റിനിടെയാണ് ആദ്യ അഞ്ച് ഗോളുകളും വീണത്. മൂന്നു തവണ പിന്നിട്ടുനിന്നശേഷമാണ് നിലവിലെ റണ്ണേഴ്സപ്പായ സീക്കോയുടെ ഗോവ ആശ്വാസ ജയം കണ്ടെത്തിയത്.
ഗോവക്കായി 5, 76 മിനിറ്റുകളില്‍ റാഫേല്‍ കൊയ്ല്ഹോയും 21-ാം മിനിറ്റില്‍ ജോഫ്രെയും 68, 90 മിനിറ്റുകൡ സഹില്‍ ടവോരയും ലക്ഷ്യം കണ്ടു. ചെന്നൈയിനായി നാലാം മിനിറ്റില്‍ ജെറി ലാല്‍റിന്‍സുല, 28-ാം മിനിറ്റില്‍ ഡുഡു, 88-ാം മിനിറ്റില്‍ ജോണ്‍ ആര്‍നെ റീസെ എന്നിവര്‍ ചെന്നൈയിന് എഫ്സിക്കായി ലക്ഷ്യം കണ്ടപ്പോള്‍ ഒരെണ്ണം ഗോവ താരം ഗ്രിഗറി അര്നോലിന്റെ സംഭാവന്. 13-ാം മിനിറ്റിലാണ് അര്‍ണോലിന്‍ സ്വന്തം വലയില്‍ പന്തെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: