ചെങ്ങന്നൂര്‍: ജൈവ വൈവിദ്ധ്യം പരിരക്ഷിക്കാന്‍ അടിസ്ഥാന ജലസ്രോതസുകള്‍ സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ബോധി ഗ്രാമസേവാസമിതിയുടെ നേതൃത്വത്തില്‍ ജനനി കര്‍ഷക കൂട്ടായ്മയുടെ ഇരമല്ലിക്കര പാടശേഖരത്തിലെ വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാടശേഖരങ്ങള്‍ ജല സ്രോതസ്സുകളാണ്. അവിടെ കൃഷി ചെയ്താല്‍ വെള്ളത്തിന്റെ സാന്നിധ്യം കൂടും. ജലസ്രോതസ്സുകള്‍ പുഷ്ടിപ്പെടുകയും ചെയ്യും.
ഭൂമിയുടെ രക്ഷാകവചമായ കുന്നുകളും മലകളും നശിപ്പിച്ചതോടെ ജലസ്രോതസ്സുകള്‍ ഇല്ലാതായി. ഭൂഗര്‍ഭ ജലസംവിധാനം ഉയര്‍ന്നാല്‍ പ്രദേശം മുഴുവന്‍ ജലസമൃദ്ധമാകും. വലിയ വരള്‍ച്ചയെ നേരിടണമെങ്കില്‍ ജനങ്ങള്‍ കൃഷിയിലേക്കിറങ്ങണം. ജല സംരക്ഷണത്തിലൂടെ ജനകീയ കൂട്ടായ്മകള്‍ ഉണ്ടാകണം. ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ പഠന ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാടശേഖരസമിതി പ്രസിഡന്റ് ആനന്ദക്കുട്ടന് അദ്ധ്യക്ഷത വഹിച്ചു. ഗോവര്‍ദ്ധന ജൈവകര്‍ഷക സമിതി സംയോജകന്‍ ഓമനകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡംഗം എസ്. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് ജലജാ രവീന്ദ്രന്, വൈസ് പ്രസിഡന്റ് മോഹനന് വലിയവീട്ടില്‍, ബ്ലോക്ക് അംഗം കലാ രമേശ്, കൃഷി ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍കുമാര്‍, ഖണ്ഡ് കാര്യവാഹ് എം. മിഥുന്, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന്, ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, ഡി. വിനോദ് കുമാര്‍, സജു കുരുവിള, മനു തെക്കേടത്ത്, ടി. ഗോപി, രശ്മി സുഭാഷ്, ജൈവ കര്‍ഷകരായ കെ.ആര്. ബിനു, ഹരികുമാര്‍, പ്രമോദ് മാലിക്ക്, സതീശ്, വിശ്വനാഥന്, എസ്. ശ്രീജ്ത്ത്, ടി.ഡി. രാജീവ്, കൊച്ചുരാമന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: