പുനലൂര്‍: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ തെന്മല ഇക്കോടൂറിസം കേന്ദ്രത്തില്‍ സന്ദര്‍ശനം കൂടുതല്‍ ലളിതമാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ സംവിധാനങ്ങള്‍ ഒരുക്കുകയാണ് ഇക്കോടൂറിസം കേന്ദ്രത്തില്‍.
ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യവും പണമിടപാടുകള്‍ നടത്തുന്നതിന് ക്രെഡിറ്റ് ആന്റ് ഡെബിറ്റ് സംവിധാനങ്ങള്‍ ഒരുക്കും. സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ശീതികരിച്ചതും അല്ലാത്തതുമായ മുറികള്‍, ഡോര്‍മറ്ററികളും ഒരുക്കി സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. 1999 ഡിസംബറില്‍ തുടക്കമിട്ട ഏഷ്യയിലെ ഏറ്റവും വലിയ ഇക്കോടൂറിസം പദ്ധതിയെന്ന ബഹുമതിയും കരസ്ഥമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ആറുകോടി രൂപ ചെലവിട്ടാണ് ഇവിടെ സൗകര്യങ്ങള്‍ ഒരുക്കിയത്. വനമേഖലയും ശെന്തുരുണി വന്യജീവി സങ്കേതവും നല്കുന്ന കാഴ്ച ആസ്വദിക്കാന്‍വേണ്ടി നിര്‍മ്മിച്ച ശില്പോദ്യാനവും അഡ്വഞ്ചര്‍ സോണുകളും സഞ്ചാരികള്‍ കൈഒഴിയുകയായിരുന്നു.
ശില്പ്പങ്ങള് കാടുകയറി നശിക്കുകയും പുനരുദ്ധാരണം കൃത്യമായി നടക്കാത്തത് മൂലവുമാണ് സഞ്ചാരികള്‍ ഇവിടം കൈഒഴിയാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാനായി നിര്‍മ്മിച്ച ചിത്രശലഭപാര്ക്കും അഡ്വഞ്ചര്‍ സോണിലെ കാനോപ്പിവാക്കും, നക്ഷത്രവനവുമൊക്കെ തകര്‍ച്ചയില്‍ തന്നെയാണ്.
ഇവിടെ ഉണ്ടായിരുന്ന മാനുകളുടെ എണ്ണം കുറഞ്ഞതും ഏറുമാടങ്ങളും ഊഞ്ഞാലുകളും ഇല്ലാതായത് കുട്ടികളെയും അകറ്റുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: