വണ്ടിപ്പെരിയാര്‍(ഇടുക്കി): മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം തമിഴ്നാട്ടിലെ ലോവര്‍ക്യാമ്പില്‍ നിന്നും മധുരയിലേക്ക് കൊണ്ടുപോയിത്തുടങ്ങി. നിലവില്‍ 200 ഘനഅടി വെള്ളം ഇറച്ചല്‍ പാലം വഴി തുറന്ന് വിടുന്നുണ്ട്.
ഇത് ഒഴുകി തേനിയില്‍ എത്തുമ്പോള്‍ 40 ഘന അടിയായി കുറയുന്നു. പല ഭാഗത്തും കര്‍ഷകര്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം എടുക്കുന്നതിനാലാണ് പൈപ്പ് ലൈനിലൂടെ മധുരയ്ക്ക് വെള്ളം കൊണ്ടുപോകാന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലമുപയോഗിച്ച് തമിഴ്നാട്ടില്‍ ഏക്കറുകണക്കിന് സ്ഥലത്താണ് നെല്‍ കൃഷി ചെയ്തിരിക്കുന്നത്.
നിലവില്‍ 110.90 അടി ജലമാണ് ഡാമിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 122.70 അടി ജലം ഉണ്ടായിരുന്നു. സെക്കന്റില്‍ 16 ഘനഅടി വെള്ളം മാത്രമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ഡാമിലെ വെള്ളം ലോവര്‍ ക്യാമ്പില്‍ നിന്നും കനാല്‍ വഴിയാണ് വൈഗയിലെത്തുന്നത്. ലോവര്‍ക്യാമ്പില്‍ നിന്നും പൈപ്പ് ലൈന്‍ വഴി മധുരവരെ നീട്ടിയാല്‍ തുറന്ന് വിടുന്ന വെള്ളം മുഴുവന്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: