ന്യൂദല്‍ഹി: മാനവ വികസനത്തിന്റെ ലോകത്തെ ഉദാത്ത മാതൃകയാണ് ആര്‍എസ്എസെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് സംഘത്തില്‍ സ്വതന്ത്രമായി ചേരാനും പോകാനും സാധിക്കും, ആരെയും നിര്‍ബന്ധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്രമായ മനസ്സ് വേണം സംഘത്തെ മനസ്സിലാക്കാന്‍. ആര്‍എസ്എസിന്റെ 90ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ആര്‍എസ്എസിനെ മനസ്സിലാക്കാനുള്ള തുറന്ന ശ്രമങ്ങളാണ് വേണ്ടത്. സ്വാതന്ത്ര്യപോരാട്ടങ്ങളില്‍ സംഘം ഭാഗമായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്. ‘ഹിന്ദു’, ‘ഭാരതീയ’ എന്നീ വാക്കുകളുടെ അര്‍ത്ഥം ഒന്നാണ്. ഇന്ത്യയുടെ പുരാതനമായ സംസ്കാരമാണ് നാനാത്വത്തില്‍ ഏകത്വം കാത്ത് സംരക്ഷിക്കുന്നത്.
ദളിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ മിലിന്ദ് കാംബിള്‍, കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, ഡോ. ഹര്ഷവര്ദ്ധന് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: