ഹൈദരാബാദ്: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനില്‍ നിന്ന് നാലു കോടിയുടെ അനധികൃത സ്വത്തുക്കള്‍ സിബിഐ കണ്ടുകെട്ടി. ഹൈദരാബാദ് സ്വദേശി ബി. വെങ്കടേശ്വര റാവുവില്‍ നിന്നാണ് അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയത്. 2.78 കോടിയുടെ അനധികൃത സ്വത്ത് തനിക്കുണ്ടെന്നാണ് റാവു അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചത്.
തെലുങ്കില്‍ 2014ല്‍ പുറത്തിറങ്ങിയ ഒരു സിനിമയ്ക്ക് രാവു രണ്ടുകോടി മുടക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റാവുവിന്റെ മകനാണ് ഇതില്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ ഈ സിനിമ 20 ലക്ഷത്തിന്റെ കളക്ഷന്‍ മാത്രമാണ് നേടിയത്. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് സിബിഐ റാവുവിന്റെ വസതിയിലും തെരച്ചില്‍ നടത്തി. പണം വെട്ടിപ്പ് നടത്തിയതിന് ക്രിമിനല്‍ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: