ശ്രീനഗര്‍: ഇന്തോ-പാക്ക് അതിര്‍ത്തിയില്‍ കണ്ടെത്തിയ തുരങ്കം വളരെ ചെറുതാണെന്നും ഒരു തവണ മാത്രമേ ഭീകരര്‍ ഇതിലൂടെ കടന്ന് വന്നിട്ടുളളൂവെന്നും അതിര്‍ത്തിരക്ഷാ സേന. സാംബ മേഖലയിലെ തുരങ്കത്തെക്കുറിച്ച് മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഇതിന്റെ ചില ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചു.
ആകൃതിയിലും വലുപ്പത്തിലും തികച്ചും വ്യത്യസ്തമായ ചില ഫോട്ടോകളും മറ്റും മാധ്യമവാര്‍ത്തകളില്‍ വന്നുവെന്നും സൈന്യം ചൂണ്ടിക്കാട്ടി. ഇത് തികച്ചും തുറസായ ഒരു സ്ഥലത്തേക്ക് ആണ് തുറക്കുന്നത്. ഇവിടെ രണ്ട് മൂന്ന് ദിവസം മുമ്പ് ഉഴുതെന്നും അധികൃതര്‍ പറയുന്നു. സേനയും കര്‍ഷകരും ഇവിടെ നിരീക്ഷിക്കുന്നുമുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഈ തുരങ്കത്തിന്റെ മൂടി തുറന്നതും തീവ്രവാദികള്‍ ഇതുവഴി എത്തിയതും. ഇതിന് മുമ്പ് ഇതുപയോഗിച്ചിരുന്നുവെന്ന് പ്രചരിക്കപ്പെടുന്ന കഥകള്‍ അടിസ്ഥാനരഹിതമാണ്. തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും സൈന്യം അഭ്യര്‍ത്ഥിച്ചു.
പാക്ക് സഹായമില്ലാതെ ഇത്തരമൊരു തുരങ്ക നിര്‍മാണം അസാധ്യമാണ്. തങ്ങള്‍ എല്ലാ സമയവും ജാഗ്രത്തായിരിക്കും. ഇന്റലിജന്‍സ് ബ്യൂറോയും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: