അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സോഡിയം, പൊട്ടാസ്യം പരിശോധനാ യന്ത്രം (ഓട്ടോ അനലൈസര്‍) തകരാറിലായിട്ട് ആഴ്ചകള്‍ കഴിഞ്ഞു. യന്ത്രത്തിന്റെ തകരാര്‍ പരിഹരിക്കാത്തത് സ്വകാര്യ ലാബുകാരെ സഹായിക്കാനെന്ന് ആക്ഷേപമുയര്‍ന്നു.
രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ യന്ത്രം തകരാറിലായത്. ഇതേത്തുടര്‍ന്ന് രോഗികളും കൂട്ടിരിപ്പുകാരും രേഖാമൂലം അധികൃതര്‍ത്ത് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ചില സ്വകാര്യ ലാബുകാരില് നിന്നും കമ്മീഷന് കൈപ്പറ്റുന് ഉദ്യോഗസ്ഥര്‍ ഇതിന്റെ തകരാര്‍ പരിഹരിക്കാന്‍ തയ്യാറാകാത്തത് രോഗികളെ വല്ലാതെ ദുരിതത്തിലാക്കുകയാണ്.
ദിനംപ്രതി 300 മുതല്‍ 400 വരെ പരിശോധനകളാണ് യന്ത്രത്തകരാര്‍ മൂലം സ്വകാര്യ ലാബുകളിലേക്ക് പോകുന്നത്. 150 രൂപ മാത്രമുള്ള പരിശോധനയ്ക്ക് ഇരട്ടിയിലധികം തുകയാണ് ഈ ലാബുകളില്‍ ഈടാക്കുന്നതായും ആരോപണമുണ്ട്. ആശുപത്രിയില്‍ ബിപിഎല്‍ ഗുണഭോക്താക്കള്‍ക്ക് സൗജന്യ നിരക്കില്‍ ലഭ്യമാക്കിയിരുന്ന ഒട്ടനവധി പരിശോധനകളാണ് അധികൃതരുടെ ഒത്തുകളിയില്‍ സ്വകാര്യ ലാബുകളിലേക്ക് ഒഴുകുന്നത്.
അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തുന്ന ബിപിഎല്‍ ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് ഹാജരാക്കിയെങ്കിലേ സൗജന്യ പിശോധനകള്‍ ലഭ്യമാക്കുകയുള്ളൂ. എന്നാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ കാര്‍ഡ് ഹാജരക്കിയാല് മതിയെന്ന വ്യവസ്ഥയുണ്ടെങ്കിലും കാര്‍ഡ് യഥാസമയം കൈവശമില്ലാത്തതിന്റെ പേരില്‍ ആനുകൂല്യം ലഭ്യമാക്കാന്‍ അനുവദിക്കാതെയും രോഗികളെ ഒറ്റപ്പെടുത്തുന്നതായും ആരോപണമുണ്ട്.
ഫലത്തില്‍ നിര്‍ദ്ധനരായ രോഗികള്‍ക്ക് അധികൃതരുടെ അനാസ്ഥ മൂലം യാതൊരു വിധ സഹായവും ലഭ്യമാകാത്ത പ്രവര്‍ത്തനമാണ് ഇവിടെ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: