കോട്ടയം: കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി കള്ളപ്പണക്കാരെ തുണയ്ക്കുന്നവര്‍ കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു. കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക അവഗണനയ്ക്കെതിരെ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയിറക്കുവാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്കേണ്ടവര് ഒഴിഞ്ഞുമാറുകയാണ്. കര്‍ഷകരുടെ നെല്ല് ഏറ്റെടുത്തിട്ട് പണം നല്കുവാന് തയ്യാറാകുന്നില്ല. ജനങ്ങളുടെ പട്ടിണിമാറ്റാന്‍ പണിയെടുക്കുന്ന കര്‍ഷകര്‍ പട്ടിണിയിലും ആത്മഹത്യാ മുനമ്പിലുമാണ്. മെത്രാന് കായലില്‍ 246 ഏക്കറില്‍ കൃഷിയിറക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ 24ഏക്കറില്‍ മാത്രം കൃഷിയിറക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു.
കൃഷി മന്ത്രി ജൈവകൃഷിയുടെ പേരില്‍ ഉദ്ഘാടനമാമാങ്കം നടത്തുന്നു. റേഷന്‍ സംവിധാനം അട്ടിമറിച്ച സര്‍ക്കാരാണിത്. കുത്തകകളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാരിനുള്ളത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് മോഹനന് പനയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടരി ജയപ്രകാശ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, സെക്രട്ടറിമാരായ കെ.പി.ഭുവനേശ്, റീബാ വര്‍ക്കി, നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്. വാര്യര്‍, ജില്ലാ കമ്മിറ്റിയംഗം കുടമാളൂര്‍ രാധാകൃഷ്ണന്, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.നാരായണന്, പി.എസ്.മനോജ്, കെ.എന്‍.നന്ദകുമാര്‍, ജയമോഹന്, രാജശേഖരപ്പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: