കട്ടക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ആദ്യ ജയം. ഗ്രൂപ്പ് സിയില്‍ ത്രിപുരയെ ഏഴ് വിക്കറ്റിന് തകര്‍ത്തു. സ്കോര്‍: ത്രിപുര – 213, 162, കേരളം – 193, 183/3. ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയ ശേഷം കേരളത്തിന്റെ ജയം. മത്സരത്തില്‍ നിന്ന് ആറു പോയിന്റ് ലഭിച്ചു. എട്ട് കളികളില്‍ 22 പോയിന്റുമായി ഗ്രൂപ്പില്‍ കേരളം നാലാമത്. ഹൈദരാബാദ് (29), ആന്ധ്ര (25), ഹരിയാന (22) എന്നി വര് കേരളത്തിനു മുന്നില്‍. സര്‍വീസസിനെതിരായ അവസാന മത്സരം ജയിച്ചാല്‍ മാത്രമേ കേരളത്തിന് പ്രതീക്ഷയ്ക്ക് വകയുള്ളു.
വിജയലക്ഷ്യമായ 183 റണ്‍സിലേക്ക് വിക്കറ്റ് നഷ്ടമില്ലാതെ 117 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന കേരളം അനായാസം ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീന് ഒരു റണ്‍ അകലെ സെഞ്ചുറി നഷ്ടമായത് ജയത്തിലും കേരളത്തിന് നിരാശ. 125 പന്തില്‍ 15 ഫോറുകളോടെ 99 റണ്‍സെടുത്തു അസറുദ്ദീന്. ഓപ്പണര്‍ ഭവിന് താക്കര്‍ 47 റണ്‍സെടുത്തു. സല്മാന് നസീര്‍ (15 നോട്ടൗട്ട്), സച്ചിന് ബേബി (ഒമ്പത് നോട്ടൗട്ട്) എന്നിവര്‍ ജയം പൂര്‍ത്തിയാക്കി.
ജലജ് സക്സേന അഞ്ചു റണ്ണിന് മടങ്ങി. വീണ മൂന്നു വിക്കറ്റും ഗുരീന്ദര്‍ സിങ് സ്വന്തമാക്കി. അസറുദ്ദീനാണ് കളിയിലെ താരം. ഏഴിന് സര്‍വീസസിനെതിരെ ദല്‍ഹിയില്‍ അവസാന മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: