കൊച്ചി: പീസ് ഇന്റര്‍നാഷണല്‍ സ്കൂളുമായി ബന്ധപ്പെട്ട പുസ്തക വിവാദത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ബുറൂച്ച് റിയലൈസേഷന്സിലെ ജീവനക്കാരാണ് പിടിയിലായത്.
ചെയര്മാന് ദാവൂദ് ഉബൈദ്, സഹില്‍ സെയ്ദ്, സമീദ് അഹമ്മദ് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. ഇവരാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ഭീകരവാദം പഠിപ്പിക്കുന്നതുമായ പുസ്തകങ്ങള്‍ എഡിറ്റ് ചെയ്യുകയും നിര്‍മിക്കുകയും ചെയ്തത്. കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരെ ചോദ്യം ചെയ്ത ശേഷമായിരിക്കും മറ്റു നടപടികള്‍ തീരുമാനിക്കുകയെന്ന് പോലീസ് വ്യക്തമാക്കി. ഇന്ന് കോടതിയില്‍ ഹാജരാക്കും. നിയമവിരുദ്ധമായ സിലബസ് പഠിപ്പിച്ചതിനും അനുമതിയില്ലാതെ സ്കൂള്‍ നടത്തിയതിനും പീസ് ഇന്റര്‍നാഷണല്‍ സ്കൂളിനെതിരെ കേസെടുത്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്.
ബൂറൂച്ച് റിയലൈസേഷനിലെ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതും ഇവരാണെന്ന് പോലീസ് വ്യക്തമാക്കി. 2009 ല്‍ പീസ് സ്കൂളുകളുടെ അംഗീകാരം സിബിഎസ്ഇ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: