തിരുവനന്തപുരം: ട്രഷറികള്‍ ആവശ്യപ്പെട്ട തുക റിസര്‍വ് ബാങ്ക് നല്‍കിയതോടെ ശമ്പളവിതരണം സാധാരണ നിലയിലായി. ആവശ്യപ്പെട്ട തുകയുടെ 71.01 ശതമാനവും ബാങ്കുകള്‍ ട്രഷറികള്‍ക്ക് നല്കി. ആവശ്യപ്പെട്ട 140.57 കോടിയില്‍ 99.83 കോടിയാണ് ബാങ്കുകള്‍ക്ക് നല്‍കിയത്. എസ്ബിഐയോട് ആവശ്യപ്പെട്ട 38.06 കോടിയില്‍ 26.18 കോടിയും എസ്ബിടി 99.80 ല്‍ 71.51 കോടിയും കാനറാ ബാങ്ക് 2.70ല്‍ 2.13 കോടിയും സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍ എത്തിച്ചു.
തിരുവനന്തപുരം ജില്ല ആവശ്യപ്പെട്ട 19.91 കോടിയില്‍ 17.32കോടി നല്കി. കൊല്ലത്ത് 14.11 ല്‍ 9.89 കോടി നല്കി. പത്തനംതിട്ടയില്‍ 6.40 ല്‍ 4.85 കോടിയും ആലപ്പുഴയില്‍ 12.35 ല്‍ 7.78 കോടിയും നല്കി. കോട്ടയം ജില്ലയില്‍ 11.65 ല്‍ 6.06 കോടിയും ഇടുക്കിയില്‍ 5.28 ല്‍ 3.57 കോടിയും ട്രഷറികളില്‍ എത്തിച്ചു. എറണാകുളത്ത് 12.35 ല്‍ 12.08 കോടിയും തൃശൂരില്‍ 9.95 ല്‍ 7.01 കോടിയും പാലക്കാട് 8.81 ല്‍ 5.41 കോടിയും ട്രഷറികളില്‍ ലഭ്യമാക്കി. മലപ്പുറം ആവശ്യപ്പെട്ട 9.81 ല്‍ 2.92 ഉം കോഴിക്കോടിന് 12.55 ല്‍ 7.75ഉം വയനാടിന് 3.80 ല്‍ 3.03 കോടിയും നല്കി. കണ്ണൂരിന് 10.91 ല്‍ 8.86 ഉം കാസര്‍കോടിന് 3.35ല്‍ 3.28 കോടിയും ബാങ്കുകള്‍ നല്കി.
ചാത്തന്നൂര്‍, കടയ്ക്കല്‍, ചടയമംഗലം, പീരുമേട്, കൂറ്റനാട് എന്നിവിടങ്ങളില്‍ നാലുമണിയോടെ തുക എത്തിച്ചു. കുറവിലങ്ങട്, പെരിന്തല്‍മണ്ണ, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ മാത്രമാണ് തുക എത്താതിരുന്നത്. ഇതോടെ നോട്ട് പിന്‍വലിച്ചതിനാല്‍ ശമ്പളവും പെന്‍ഷനും മുടങ്ങുന്നുവെന്ന് വരുത്തിതീര്‍ക്കുവാനുള്ള സര്‍ക്കാര്‍ തന്ത്രം പൊളിഞ്ഞു. ഇന്നത്തേക്ക് 200 കോടിയാണ് ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: