വര്‍ക്കല: ശിവഗിരി ശ്രീനാരായണ കോളേജില്‍ എസ്എഫ് ഐ ഗുണ്ടാ വിളയാട്ടം. യൂണിയന് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ വധ ഭീഷണി.
എസ്എന്‍ കോളേജില്‍ 9 ന് നടക്കുന്ന യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഭരണത്തണലില്‍ എസ്എഫ്ഐ ഗുണ്ടകള്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടു
ത്തുന്നത്. തെരഞ്ഞെടുപ്പില്‍ നോമിനേഷന് കൊടുക്കാന്‍ സാധ്യതയുള്ള വിദ്യാര്‍ഥികളുടെ വീടുകളില്‍ ഫോണ്‍ വിളിച്ച് രക്ഷാകര്ത്താക്കളോട് അപമര്യാദയായി സംസാരിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു. മക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാത്ത പക്ഷം അവരെ അപായപ്പെടുത്തുമെന്ന് സിപിഎം ഏര്യാ-ലോക്കല്‍ കമ്മിറ്റികളുടെയും ഡിഫിയുടെയും പ്രത്യക്ഷ പിന്തുണയോടെ എസ്എഫ്ഐ ഗുണ്ടാസംഘംനിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നിരന്തരം ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നു കെ എസ്യു യൂണിയനില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പിന്മാറിയിരുന്നു. ഇന്നലെ നോമിനേഷന് കൊടുക്കാന്‍ എത്തിയ എബിവിപി, കെഎസ്യു പ്രവര്‍ത്തകരുടെ പത്രിക എസ്എഫ്ഐ ഭീഷണി മൂലം പ്രിസൈഡിംഗ് ഓഫീസര്‍ ബോധപൂര്‍വ്വം നിരസിച്ചതായും പരാതിയുണ്ട്.
രാവിലെ 11 മുതല്‍ 2 വരെയായിരുന്നു നാമനിര്‍ദ്ദേശ പത്രിക നല്കുവാനുള്ള സമയം. എന്നാല്‍ ഈ സമയം വര്‍ക്കല സി ഐ യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തെ കോളേജില്‍ വിന്യാസിച്ചിരുന്നതിനാല് വിദ്യാര്‍ഥികള്‍ക്ക് കോളേജിനുള്ളില്‍ പോകുവാനോ നോമിനേഷന് നല്‍കാനോ സാധിച്ചില്ല. വിവരമറിഞ്ഞു എബിവിപി ജില്ലാ കമ്മിറ്റി അംഗം അഖില വി. കൃഷ്ണന് പ്രിസൈഡിംഗ് ഓഫീസറുമായി സംസാരിച്ചതിനെ തുടര്‍ന്നു നാമനിര്‍ദ്ദേശ പത്രിക തിങ്കളാഴ്ച്ചവരെ സ്വീകരിക്കാമെന്ന് അറിയിച്ചു. കോളേജിനുള്ളിലെ എസ്എഫ്ഐ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോളേജില്‍ നിന്നാരംഭിച്ച പ്രകടനം വര്‍ക്കല മൈതാനത്ത് സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ആലംകോട് ദാനശീലന് ഉദ്ഘാടനം ചെയ്തു. നിതിന്‍, വിഷ്ണു വി. കൃഷ്ണന്, വിനോദ്, അഖില വി. കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: