ന്യൂദല്‍ഹി: നോട്ട് മാറ്റി നല്കുന്നതില് തിരിമറി നടത്തിയ പൊതുമേഖലാ ബാങ്കുകളിലെ 27 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതായി ധനമന്ത്രാലയം. ആറ് പേരെ സ്ഥലം മാറ്റി.
ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത്. ആര്‍ബിഐ നിര്‍ദ്ദേശം മറികടന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ധനമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവൃത്തികള്‍ അംഗീകരിക്കില്ല.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. ഇത് സംബന്ധിച്ച് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: