കൊച്ചി: പീസ് ഇന്റര്‍നാഷണല്‍ സ്കൂളുമായി ബന്ധപ്പെട്ട പുസ്തക വിവാദത്തില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദിനെയും പോലീസ് പ്രതി ചേര്‍ക്കും. ഐഎസിലേക്ക് കേരളത്തില്‍ നിന്നും ആള്‍ക്കാരെ റിക്രൂട്ട് ചെയ്തതില്‍ പ്രധാനിയായിരുന്ന അബ്ദുള്‍ റാഷിദ് പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ അഡിമിനിസ്ട്രേറ്ററായിരുന്നു.
ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്ന് കരുതുന്ന അബ്ദുള്‍ റാഷിദിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയില്‍ നിന്നും തേടാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സ്കൂളിലെ അഡ്മിനിസ്ട്രേറ്ററായതിനാല് വിവാദ പാഠ ഭാഗം തെരഞ്ഞെടുക്കുന്നതില്‍ അബ്ദുള്‍ റാഷിദിനും വ്യക്തമായ പങ്കുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. കേസില്‍ പീസ് ഫൗണ്ടേഷനെയും പ്രതിചേര്‍ക്കും.
അതിനിടെ പാഠഭാഗം തെരഞ്ഞെടുക്കുന്നതില്‍ തെറ്റ് പറ്റിയതായി പ്രസാധകര് അറിയിച്ചതായും പോലീസ് അറിയിച്ചു. വിവാദ പാഠഭാഗം പിന്‍വലിച്ചുവെന്നും പുതിയ പുസ്തകമായിരിക്കും ഇനി ഇറക്കുകയെന്നും പ്രസാധകര് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ ബുറൂച്ച് റിയലൈസേഷന്സിലെ ജീവനക്കാരാണ് പിടിയിലായത്.
ചെയര്മാന് ദാവൂദ് ഉബൈദ്, സഹില്‍ സെയ്ദ്, സമീദ് അഹമ്മദ് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. ഇവരാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ഭീകരവാദം പഠിപ്പിക്കുന്നതുമായ പുസ്തകങ്ങള്‍ എഡിറ്റ് ചെയ്യുകയും നിര്‍മിക്കുകയും ചെയ്തത്. കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബൂറൂച്ച് റിയലൈസേഷനിലെ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതും ഇവരാണെന്ന് പോലീസ് വ്യക്തമാക്കി. 2009 ല്‍ പീസ് സ്കൂളുകളുടെ അംഗീകാരം സിബിഎസ്ഇ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: