പത്തനാപുരം: രണ്ടുവര്‍ഷം മുമ്പ് നിര്‍മ്മാണം നടത്തിയ പത്തനാപുരം മിനി സിവില്സ്റ്റേഷന് കെട്ടിടം തകര്‍ച്ച നേരിടുന്നു. നിലവില്‍ പത്തനാപുരം താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവയാണ് കെട്ടിടത്തിലുള്ളത്.
രണ്ട് നില കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ വില്ലേജ് ഓഫീസും രണ്ടാം നിലയില്‍ താലൂക്ക് ഓഫീസുമാണ് പ്രവര്‍ത്തിക്കുന്നത്. വില്ലേജ് ഓഫീസിലെ ഭിത്തികളിലൂടെയും കക്കൂസിലൂടെയും വെളളം അകത്ത് കടന്ന് ഓഫീസ് ഫയലുകള്‍ നനയുകയാണ്. ജീവനക്കാരാണ് ഓഫീസ് മുറിക്കുള്ളില്‍ നിറയുന്ന മലിനജലം നീക്കം ചെയ്യുന്നത്.
താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്ന രണ്ടാംനിലയില്‍ തറയില്‍ പാകിയ ടൈലുകള്‍ മിക്കതും ഇളകിയ നിലയിലാണ്. ഇളകിയ ടൈലുകള്‍ക്ക് മുകളില്‍ കസേരയിട്ട് സാഹസികതയോടെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. പൊതുജനം കാണാതിരിക്കാന്‍ ഇളകിയ ടയിലുകള്ക്ക് മുകളില്‍ ജീവനക്കാര്‍ ബേസ്ബോര്‍ഡ് ഇട്ട് മറച്ചിട്ടുണ്ട്.
വ്യാപക അഴിമതിയാണ് നിര്‍മ്മാണത്തില്‍ നടന്നിരിക്കുന്നതെന്നാണ് പൊതുവെയുളള ആക്ഷേപം. ഗുണനിലവാരമില്ലാത്ത സാധനസാമഗ്രികള്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം നടത്തിയതെന്നാണ് ആരോപണം. പൊതുമരാമത്ത് വകുപ്പ് നേരിട്ട് നടത്തിയ നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: