പാലക്കാട്: ലാഭത്തിലുള്ള കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ യൂണിറ്റ് സംസ്ഥാനത്തിന് കൈമാറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് മികച്ച പ്രതികരണം. വര്‍ഷങ്ങളായി നഷ്ടത്തിലോടുന്ന രാജസ്ഥാന് കോട്ട യൂണിറ്റിന്റെ നഷ്ടം നികത്തിയിരുന്നത് പാലക്കാട്ടെ ലാഭം ഉപയോഗിച്ചാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമമ്പാണ് കഞ്ചിക്കോട് യൂണിറ്റ് ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബുധനാഴ്ച്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ഈ തീരുമാനമെടുത്തത്.
കോട്ട ജീവനക്കാര്‍ക്ക് ആകര്‍ഷകമായ പാക്കേജാണ് നല്‍കിയിട്ടുള്ളത്.
കഞ്ചിക്കോട് യൂണിറ്റില്‍ 305 സ്ഥിരം ജീവനക്കാരും 105 താത്ക്കാലിക ജീവനക്കാരുമാണ് ഉള്ളത്. യൂണിറ്റ് തുടങ്ങിയ ശേഷം ഇവിടെ ഒരു വര്‍ഷം പോലും സ്ഥാപനം നഷ്ടമുണ്ടാക്കിയിട്ടില്ല. അതിനാല്‍ സംസ്ഥാനം ഏറ്റെടുക്കുകയാണെങ്കിലും ജീവനക്കാര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കണമെന്നാണ ്സംഘടനകളുടെ ആവശ്യം.
പാലക്കാട് യൂണിറ്റിലെ വിരമിച്ച പല ജീവനക്കാര്‍ക്കും പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവ ലഭിക്കാനുണ്ട്. ഇക്കാര്യത്തിലും തീരുമാനം ഉണ്ടാവേണ്ടതുണ്ട്. ശമ്പളപരിഷ്ക്കരണം നടപ്പിലാക്കുമ്പോള്‍ 15 കോടി രൂപ എങ്കിലും അധികമായി നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: