കലവൂര്‍: ദേശീയപാതയിലൂടെ പെട്രോളുമായി പോയ ടാങ്കര്‍ലോറിയിലെ ചോര്‍ച്ച പരിഭ്രാന്തി പടര്‍ത്തി. ഫയര്‍ഫോഴ്സും പോലീസുമെത്തി ലോറി ദേശീയപാതയില്‍ നിന്നും മാറ്റി. ഇന്നലെ രാവിലെ 11-ഓടെ കലവൂര്‍ കൊച്ചുപളളിക്ക് സമീപമായിരുന്നു സംഭവം.
എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ലോറിയുടെ അടിവശത്തുനിന്നും പെട്രോള്‍ ചോരുന്നത് പിന്നാലെ സഞ്ചരിച്ചിരുന്ന വാഹനയാത്രികരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി ടാങ്കര്‍ലോറി ഡ്രൈവറെ അറിയിക്കുകയായിരുന്നു. ടാങ്കര്‍ലോറി നിര്‍ത്തിയതിനുശേഷം പോലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരമറിയിച്ചു.
ഉടന്‍തന്നെ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും മണ്ണഞ്ചേരി പോലീസും സ്ഥലത്തെത്തി മുന്‍കരുതല്‍ പ്രവര്‍ത്തനം നടത്തി. ടാങ്കറിന്റെ അടിവശത്തെ വെല്‍ഡിങ് വിട്ടതാണ് ചോര്‍ച്ചയ്ക്ക് കാരണമായത്. ഓടിക്കൂടിയ നാട്ടുകാര്‍ പോലീസ് നിര്‍ദേശിച്ചതനുസരിച്ച് പാത്രംകൊണ്ടുവന്ന് ചോരുന്ന ഭാഗത്തുനിന്ന് പെട്രോള്‍ ശേഖരിച്ചു.
ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതതടസപ്പെട്ടു. പിന്നീട് സംഭവസ്ഥലത്തിനിന്ന് വാഹനം വളവനാട് പിജെ യുപി സ്കൂളിന് മുന്നിലേക്ക് മാറ്റി. വിവരം കമ്പനി അധികൃതരെ അറിയിച്ചു. ഇവരെത്തി മറ്റൊരു ടാങ്കറില്‍ പെട്രോള്‍ നിറയ്ക്കാന്‍ നിര്‍ദേശം നല്കി.
ടാങ്കറിന് സമീപത്തേക്ക് ആളുകള്‍ കൂട്ടംകൂടാതിരിക്കാനും അഗ്നിബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ പോലീസും ഫയര്‍ഫോഴ്സും സ്വീകരിച്ചത്മൂലം വന്‍ ദുരന്തം ഒഴിവായി.മൂന്നുമണിക്കൂറിനുശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: