കട്ടപ്പന: തങ്കമണി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് എഴുപതുകാരനെ കാണാതായ സംഭവത്തില്‍ അന്വേഷണം വഴിമുട്ടി.
തങ്കമണി മണ്ണാമ്പറമ്പില്‍ സേവ്യറിനെയാണ് കഴിഞ്ഞ സപ്തംബര്‍ 21 മുതല്‍ കാണാതായത്. ഇയാളെ കാണാതായി രണ്ട് മാസം പിന്നിട്ടിട്ടും ഒരു സൂചനയും ലഭിച്ചിട്ടില്ല. കുടുംബക്കാരുമായി പിരിഞ്ഞ് 22 വര്‍ഷമായി ഇയാള്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. മൂത്തമകന് രാജുവിന്റെ പരാതിയെത്തുടര്‍ന്നാണ് തങ്കമണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കട്ടപ്പന സി.ഐ അനില്‍കുമാറാണ് കേസ് അന്വേഷിക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സേവ്യറിന്റെ മൊബൈല്‍ ഫോണും 32000 രൂപയും വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.
ഇയാള്‍ യാത്രയ്ക്ക് പോകുമ്പോള്‍ ഉപയോഗിക്കുന്ന കുടയും ചെരിപ്പും വീട്ടില്‍ കണ്ടെത്താനായില്ല. കട്ടപ്പന സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സേവ്യറിന്റെ ബന്ധുക്കളടക്കം മുപ്പതോളം പേരെ ചോദ്യം ചെയ്തു. സേവ്യറിന്റെ ബന്ധുക്കളുടെ മൊബൈല്‍ ഫോണിലെ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എട്ടേക്കറോളം വസ്തു സേവ്യറിന്റെ പേരിലുണ്ട്. ഈ പുരയിടത്തിലും വിശദമായ പരിശോധന നടത്തിയിരുന്നു.
ചോദ്യം ചെയ്ത ചിലരെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. സേവ്യറിന്റെ തിരോധാനം സംബന്ധിച്ചച്ച
് ഒരു വിവരവും ലഭിക്കാത്തത് പോലീസിനെ കുഴയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: