പാറശ്ശാല: ഇരുപത്തിമൂന്ന് വാര്‍ഡുകളുള്ള പാറശ്ശാല പഞ്ചായത്തില്‍ മാലിന്യസംസ്കരണത്തിന് സംവിധാനങ്ങളില്ലാതായിട്ട് വര്‍ഷങ്ങളായി. പാറശ്ശാല ജംഗ്ഷനിലും മാലിന്യങ്ങള്‍ കുന്നുകുടുകയാണ്.
പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തിനു സമീപവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലും മറ്റ് പ്രധാന ജംഗ്ഷനുകളിലും ഭക്ഷണാവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യം നീക്കം ചെയ്യാതെ കുന്നുകൂടി ദിവസങ്ങളായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ടൗണ്‍ മേഖലകളില്‍ മാലിന്യം നീക്കം ചെയ്യാന്‍ ഗ്രാമ പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ട്രാക്ടര്‍ ഉപയോഗിക്കാതെ പുത്തന്‍കട മാര്‍ക്കറ്റിലെ ഷെഡില്‍ തുരുമ്പെടുത്ത് നശിക്കുന്നു.
ശുചിത്വമിഷന്റെ അവാര്‍ഡ് നേടിയിട്ടുള്ള പഞ്ചായത്ത് ഇപ്പോള്‍ മാലിന്യ കൂമ്പാരമായി മാറി. ഇത് കാരണം പ്രദേശത്ത് താമസിക്കുന്നവര്‍ പകര്‍ച്ച വ്യാധികള്‍ പിടിപ്പെടുമോയെന്ന ആശങ്കയിലാണ്. മാലിന്യ സംസ്കരണത്തിന് പുതിയ സംവിധാനമൊരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പൊതുസ്ഥലങ്ങളില്‍ പഌസ്റ്റിക്ക് കത്തിക്കരുതെന്ന് പഞ്ചായത്ത് തന്നെ ബോര്‍ഡുകള്‍ സ്ഥാപിച്ച് മുന്നറിയിപ്പ് നല്കുമ്പോള് മറുവശത്ത് പഞ്ചായത്ത് ജീവനക്കാര്‍ തന്നെ റോഡിലിട്ട് മാലിന്യം കത്തിക്കുന്ന സ്ഥിതിയാണ്. പഞ്ചായത്തിന്റെ കീഴില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ചെറുകിട പ്ലാന്റ് സ്ഥാപിച്ച് മാലിന്യ നിര്മ്മര്ജ്ജനത്തിന് ഒരു പരിധി വരെ പരിഹാരം 4
പ്രതികരിക്കാൻ ഇവിടെ എഴുതുക: