കൊച്ചി: ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും രാഷ്ട്രീയക്കാര്‍ കൈകടത്തരുതെന്നും അത്തരം വിഷയങ്ങൡ തീരുമാനമെടുക്കേണ്ടത് ക്ഷേത്രവിശ്വാസികളും ക്ഷേത്രതന്ത്രിമാരുമാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന്. വിഎച്ച്പി ഹിതചിന്തക് അഭിയാന് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിഎച്ച്പി കലൂര്‍ ഖണ്ഡ് സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുന്‍വര്‍ഷത്തേക്കാള്‍ അംഗത്വ വിതരണത്തില്‍ ഇരട്ടിയിലധികം വര്‍ധനവാണുണ്ടായിട്ടുള്ളതെന്നും സമാജത്തില്‍ വിഎച്ച്പിയുടെ പ്രവര്‍ത്തനം അനിവാര്യമാണെന്ന ബോധ്യം സമാജത്തിന് ബോധ്യപ്പെട്ടതാണ് ഈ വര്‍ധനവിന് കാരണമായതെന്നും സുധാകരന് പറഞ്ഞു.
വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സരള എസ്. പണിക്കര്‍, ജില്ലാ ജോ.സെക്രട്ടറിമാരായ എ.ടി. സന്തോഷ്, ബിമല്‍ചന്ദ്രന്‍, ദുര്‍ഗ്ഗാവാഹിനി സംസ്ഥാന സംയോജിക സി. ബിന്ദു, ജില്ലാ സംയോജിക മിനി സന്തോഷ്, പ്രഖണ്ഡ് പ്രമുഖ അനില്‍ ബാബു എന്നിവര്‍ സംസാരിച്ചു. കൊച്ചിന് യൂണിവേഴ്സിറ്റിയില്‍നിന്നും മൈക്രോബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ പ്രീതാ ഷേണായിയെയും കലൂര്‍ ഖണ്ഡില് ഏറ്റവും കൂടുതല്‍ അംഗത്വ വിതരണംനടത്തിയ നിവ്യനഗര് സമിതി അംഗം രത്നമ്മയെയും ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: