തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിക്ഷേധിച്ച് കൗണ്‍സിലര്‍ ജഷീറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി അംഗങ്ങള്‍ ഇന്നലെ ജല അതോറിട്ടി എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിന് മുന്പില് കുത്തിയിരുപ്പ് സമരം നടത്തി. ഒരാഴ്ചയില്‍ അധികമായി തൃപ്പണിത്തുറ, എരൂര്‍ മേഖലയില്‍ കുടിവെള്ളം ലഭിക്കുന്നില്ല. രാമമംഗലം പുഴയാണ് തൃപ്പൂണിത്തുറ മേഖലയുടെ കുടിവെള്ള സ്രോതസ്സ്. സ്ഥിരം തടയിണയിടാതെ ഈ മേഖലയിലെ കുടിവെള്ള പ്രശനത്തിന് പരിഹാരം കണ്ടെത്താനാവില്ല. കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കുന്നതിനായിട്ടാണ് കൗണ്‍സിലര്‍മാര്‍ അസി.എന്‍ജിനിയറുമായി ചര്‍ച്ച ചെയ്യാന്‍ എത്തിയത്. എന്നാല്‍ ബന്ധപ്പെട്ടവരുടെ നിസ്സംഗമായ മറുപടിയില്‍ പ്രതിഷേധിച്ചാണ് കുത്തിയിരുപ്പ് സമരം നടത്തിയത്.രാമമംഗലം പുഴയില്‍ നിന്ന് കരിങ്ങാച്ചിറ പവര്‍ ഹൗസിലേക്ക് 2.60 എച്ച് പി മോട്ടോര്‍ ഉപയോഗിച്ചാണ് പമ്പ് ചെയ്യുന്നത്. എന്നാല്‍ തടയിണയുടെ അഭാവം മൂലം 2.60 എച്ച് പി മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ജലം കരിങ്ങാച്ചിറ പവര്‍ ഹൗസിലേക്ക് ഒഴുകി എത്തുന്നില്ല. അതിന് സ്ഥിരമായ തടയിണ ഉണ്ടായാല്‍ മാത്രമേ സാദ്ധ്യമാകു. താല്‍ക്കാലിക തടയിണ നിര്‍മ്മിച്ചാലും വര്‍ഷാ വര്‍ഷങ്ങളില്‍ കുടിവെള്ള ക്ഷാമം ഉണ്ടായി കൊണ്ടിരിക്കും. ഇതിന് ശാശ്വതമായ പരിഹാരം വേണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് മധുസൂദനന് ആവശ്യപ്പെട്ടു. സ്ഥിരമായ തടയിണക്ക് വാട്ടര്‍ റിസോര്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് തീരുമാനം എടുക്കേണ്ടത് എന്ന് ജല അതോറട്ടി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ രാജേഷ് ലക്ഷ്മണന് പറഞ്ഞു. ബിജെപി വൈസ് പ്രസിഡന്റ് സോമനാഥന്, ട്രഷറര്‍ പീതാംബരന്, ബിഎംഎസ്. ജില്ലാ വൈസ് പ്രസിഡന്റ് വിനോദ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാഹുല്‍, ഹേമന്ത്, കൗണ്‍സിലര്‍മാരായ രാജശ്രീ, രജനി ചന്ദ്രന്, വളളി മുരളി, ബൈജു, സീന സുരേഷ്, അരുണ്‍ എന്നിവരും മറ്റ് ബിജെപി പ്രവര്‍ത്തകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: