ഏറ്റുമാനൂര്‍: നഗരസഭയുടെകൗണ്സില് യോഗത്തില്സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം.
അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും പേരില്‍ ഏറെ നാളായി മുറുമുറുപ്പ് തുടരുന്ന ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഭരണ പ്രതിപക്ഷ ഭേദമന്യേയാണ് അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.നഗരസഭാ കൗണ്‍സിലിന്റെ പരമാധികാരത്തേക്കാള്‍ മുകളിലാണെന്ന മട്ടിലുളള സെക്രട്ടറിയുടേയും ചില ഉദ്യോഗസ്ഥരുടേയും പെരുമാറ്റവും പ്രവര്‍ത്തികളുമാണ് വിമര്‍ശനത്തിനിടയാക്കിയത്.
ഉദ്യോഗസ്ഥര്‍ക്ക് പണം കൊടുത്താല്‍ മാത്രമേ നഗരസഭയില്‍ എന്തു കാര്യവും നടക്കുകയുളളൂ എന്ന സ്ഥിതി നിലനില്‍ക്കുന്നതായും,കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതായും ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗമായ പി എസ് വിനോദാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്.കൗണ്സിലിന്റേതല്ലാത്ത തീരുമാനങ്ങള്‍ മിനിറ്റ്സില്‍ സ്വന്തം നിലയില്‍ എഴുതിച്ചേര്ക്കുന്നതടക്കമുളള ഗുരുതരമായ കാര്യങ്ങളാണ് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.കോടതികളില്‍ ഉളള കേസുകളില്‍ മുന്‍സിപ്പാലിറ്റി തോല്ക്കുന്നതിനേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍സിപ്പാലിറ്റിയുടെ വരുമാന നഷ്ടങ്ങളെക്കുറിച്ച് സംസാരിച്ച പ്രതിപക്ഷാംഗവും ആരോഗ്യവകുപ്പ് സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ ടി പി മോഹന്‍ദാസ് ഇതിന്റെ കാരണങ്ങളേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.മൂന്ന് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം രൂപ വരുമാനവും മൂന്ന് കോടി പത്ത്ലക്ഷം രൂപ ചിലവുമുളള മുന്‍സിപ്പാലിറ്റിയില്‍ ശേഷിക്കുന്ന 79 ലക്ഷം രൂപ കൊണ്ട് വേണം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഇത് കടലില്‍ കായം കലക്കുന്നതിന് തുല്യമാണ്.നികുതി പിരിവ് ഊര്‍ജ്ജിതമാക്കി മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവൂ,ഇതിനായി വ്യവസ്ഥാപിത നടപടികള്‍ വേണം.എന്നാല്‍ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുകയാണ്.
കൂടാതെ ചിലകാര്യങ്ങളില്‍ കൗണ്‍സിലിന്റെ അനുമതികൂടാതെയുളള സെക്രട്ടറിയുടെ ഏകാധിപത്യ തീരുമാനങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തിടുക്കത്തിലുളള തീരുമാനങ്ങള്‍ ജനോപകാരപ്രദമായ കാര്യങ്ങളിലാണ് ഉണ്ടാവേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം 2013-14,14-15 വര്‍ഷത്തെ വിജിലന്‍സ് റിപ്പോര്‍ട്ട് കൗണ്‍സലില്‍ വയ്ക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചു.
മുന്‍സിപ്പല്‍ പരിധിക്കുളളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസല്സ് നല്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബി.ജെ.പിയുടെ കണ്‍സിലറും ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഗണേഷ് ഏറ്റുമാനൂര്‍ ആവശ്യപ്പെട്ടു. ഫിഷ് മാര്‍ക്കറ്റില്‍ വില്ക്കുന്നമീനുകളില് രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായ പരാതിയില്‍ രാസപരിശോധന ആവശ്യപ്പെട്ട് ടോമി പുളിമാന്തുണ്ടവും രംഗത്ത് വന്നു.ധന്യാ വിജയന്,മാത്യു വാക്കത്തുമാലി,ബോബന് ദേവസ്യ,അനീഷ് വി നാഥ് ഉഷാ സുരേഷ്എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: