തലശ്ശേരി: തലശ്ശേരി മേഖലയില്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്ന് ബിജെപി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് എം.പി.സുമേഷ് ആവശ്യപ്പെട്ടു. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനാചരണത്തോടനുബന്ധിച്ച് ഉയര്‍ത്തിയ കൊടിയും തോരണങ്ങളും നശിപ്പിച്ചുകൊണ്ടാണ് സിപിഎം അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്നലെ പുലര്‍ച്ചെ കാവുംഭാഗം അമ്പാടി ബസ് സ്റ്റോപ്പിനടുത്തുള്ള ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ ഉഗ്രശേഷിയുള്ള ബോംബെറിഞ്ഞ് പരിഭ്രാന്തിപരത്തുകയും തൊട്ടടുത്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച അമ്പാടി ബസ് ഷെല്‍ട്ടര്‍ സിപിഎം സംഘം തകര്‍ക്കുകയും ചെയ്തു. സിപിഎം നേതൃത്വത്തിന്റെ അറിവോടെ സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തെ ജനങ്ങള്‍ തിരിച്ചറിയണം. അധികാരത്തിന്റെ അഹങ്കാരത്തില്‍ ഉറഞ്ഞുതുള്ളുന്ന സിപിഎമ്മിന്റെ അക്രമങ്ങള്‍ക്കെതിരെ നിയമ നടപടികളെടുക്കാതെ പക്ഷപാതപരമായി പെരുമാറുന്ന പോലീസ് അധികൃതരുടെ നടപടി പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും സിപിഎം അക്രമത്തിലും പോലീസിന്റെ നിഷ്ക്രിയതയിലും ബിജെപി ശക്തമായി പ്രതിഷേധിക്കുന്നതായും സുമേഷ് പ്രസ്താവനയില്‍ അറിയിച്ചു. അക്രമപ്രദേശങ്ങള്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന്, സെക്രട്ടറി എന്‍.ഹരിദാസന്, മണ്ഡലം പ്രസിഡണ്ട് എം.പി.സുമേഷ്, മറ്റ് നേതാക്കളായ കെ.എന്‍.മോഹനന്, പ്രീത പ്രദീപന്, സ്മിത ജയമോഹന്, രാജഗോപാല്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: